ഐഎൻഎസ് വിക്രാന്തിലെ കംപ്യൂട്ടർ ഹാർഡ് ഡിസ്കുകൾ മോഷണം പോയി
കൊച്ചി: ഷിപ്‌യാഡിൽ നിർമാണത്തിലിരിക്കുന്ന വിമാനാവഹിനി കപ്പൽ ‘ഐഎൻഎസ് വിക്രാന്തി’ലെ കംപ്യൂട്ടർ ഹാർഡ് ഡിസ്ക്കുകൾ മോഷണം പോയതു സംബന്ധിച്ചു സൗത്ത് പൊലീസ് അന്വേഷണം തുടങ്ങി. 4 കംപ്യൂട്ടറുകളിലെ ഹാർഡ് ഡിസ്കുകളാണു മോഷണം പോയത്.
ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ വിമാനവാഹിനി കപ്പലാണു വിക്രാന്ത്. ഷിപ്‌യാഡ് ആണു പരാതി നൽകിയത്. കപ്പലിന്റെ നിർമാണ ജോലികൾ ചെയ്യുന്നവരെ കേന്ദ്രീകരച്ചാണ് അന്വേഷണം നടക്കുന്നതെന്നും സംഭവത്തിന്റെ സുരക്ഷാ വീഴ്ചയടക്കം അന്വേഷിക്കുമെന്നും സൗത്ത് പൊലീസ് അറിയിച്ചു.
പൂർണമായി ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ വിമാന വാഹിനി കപ്പൽ ‘ഐഎൻഎസ് വിക്രാന്ത്’ 2021–ൽ കടലിലിറക്കാനുള്ള തരണത്തിലാണ് നിർമാണം പുരോഗമിക്കുന്നത്. മതിപ്പു ചെലവ് 20,000 കോടി രൂപ. പദ്ധതി വിജയം വരിക്കുന്നതോടെ വിമാന വാഹനി കപ്പൽ നിർമിക്കുന്ന യുഎസ്, ഇംഗ്ലണ്ട്, റഷ്യ, ഫ്രാൻസ് ,ചൈന എന്നീ രാജ്യങ്ങൾക്കൊപ്പമായിരിക്കും ഇന്ത്യയുടെ സ്ഥാനം