ജയ് ശ്രീറാം വിളി സഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ചന്ദ്രനിലേക്ക് പൊകൂ: അടൂരിനോട് ബിജെപി നേതാവ്
തിരുവനന്തപുരം: ജയ് ശ്രീറാം വിളി സഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ചന്ദ്രനിലേക്ക് പോകാമെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍.
ഇന്ത്യയിൽ ജയ് ശ്രീറാം മുഴക്കാൻ തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്തത്. ഇനിയും മുഴക്കും. വേണ്ടിവന്നാൽ അടൂരിന്റെ വീടിനു മുന്നിലും ജയ് ശ്രീറാം വിളിക്കുമെന്നും സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ ബി.ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.
ജയ് ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നതില്‍ പ്രതിഷേധിച്ച് അടൂര്‍ ഉള്‍പ്പെടെ സാമൂഹ്യ–സാംസ്കാരിക മേഖലയിലെ 49 പേര്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞദിവസം കത്തെഴുതിയിരുന്നു.ഇന്ത്യയിൽ ജയ് ശ്രീറാം മുഴക്കാൻ തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്തത്. ഇനിയും മുഴക്കും, വേണ്ടിവന്നാൽ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും. അത് ജനാധിപത്യ അവകാശമാണ്. ഇന്ത്യയിൽ വിളിച്ചില്ലെങ്കിൽ പിന്നെ എവിടെ വിളിക്കും. ഗാന്ധിജി ഇന്ന് ഉണ്ടായിരുന്നങ്കിൽ അടൂരിന്റെ വീട്ടു പടിക്കൽ ഉപവാസം കിടന്നേനെ.
സർ ,അങ്ങ് ആദരിക്കപ്പെടേണ്ട സിനിമ സംവിധായകനാണ്. പക്ഷെ, രാജ്യത്തിന്റെ സംസ്കാരത്തെ അപലപിക്കരുത്. ജയ് ശ്രീറാം വിളിച്ചതിന് മമത ഹിന്ദുക്കളെ തടവറയിലിട്ടപ്പോളും ശരണം വിളിച്ചതിന് പിണറായി 144 പ്രഖ്യാപിച്ച് കേസ് എടുത്തപ്പോളും സ്വന്തം സഹപാഠിയുടെ നെഞ്ചിൽ കത്തി ഇറക്കിയപ്പോഴും താങ്കൾ പ്രതികരിച്ചില്ലല്ലൊ. മൗനവൃതത്തിലായിരുന്നോ.. ഇപ്പോൾ ജയ് ശ്രീറാം വിളിക്കെതിരെ പ്രതികരിക്കുന്നത് കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണെന്ന് അറിയാം. കേന്ദ്ര സർക്കാരിൽനിന്ന് ഒന്നും കിട്ടാത്തതിനോ അതൊ കിട്ടാനോ. പരമപുച്ഛത്തോടെ…