സാലറി ചാലഞ്ച് വിഷയത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധബുദ്ധിയെന്ന് ഹൈക്കോടതി

കൊച്ചി: സാലറി ചാലഞ്ച് വിഷയത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധബുദ്ധിയെന്ന് ഹൈക്കോടതി. ഒരുമാസത്തെ ശമ്പളം വേണമെന്ന ആവശ്യം നിര്‍ബന്ധിത പിരിവിന് സമാനമാണ്. പണമുണ്ടായിട്ടും മനപൂര്‍വ്വം സംഭാവന നല്‍കാത്തവരെ സര്‍ക്കാര്‍ എങ്ങനെ തിരിച്ചറിയുമെന്നും കോടതി ചോദിച്ചു.


സര്‍ക്കാരിന്റെ സാലറി ചാലഞ്ചിനെതിരെ കേരള എന്‍.ജി..ഒ സംഘ് സമര്‍പ്പിച്ച പരാതിയില്‍ വാദം കേള്‍ക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. സാലറി ചാലഞ്ചിലെ പങ്കാളിത്തം സര്‍വ്വീസ് ബുക്കില്‍ രേഖപ്പെടുത്താന്‍ നീക്കമുണ്ടെന്നും ഹര്‍ജ്ജീക്കാര്‍ ആരോപിച്ചു. ശമ്പളം നല്‍കാന്‍ ജീവനക്കാരെ നര്‍ബന്ധിക്കുന്നുണ്ടോ എന്നാണ് പരിഗണിക്കുന്നതെന്നു കോടതി പറഞ്ഞു.
ജീവനക്കാരുടെ സാമ്പത്തിക പരാധീനത കണക്കിലെടുക്കണം. ദുരിതം അനുഭവിക്കുന്ന ആത്മാഭിമാനത്തെ ബാധിക്കുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാന്‍ പാടില്ല. ജീവനക്കാര്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്നത് നല്‍കട്ടെ. നിശ്ചിത തുക വേണമെന്ന വാശി ശരിയല്ല. എന്നാല്‍ സാലറി ചാലഞ്ചിന്റെ ഉദ്ദേശം സംബന്ധിച്ച് ആര്‍ക്കും തര്‍ക്കമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *