പ്രതിഷേധം ശക്തം; കാനറ ബാങ്കിന്റെ കൗണ്ടര്‍ തകര്‍ത്തു
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജപ്‌തി ഭയന്ന് അമ്മയും മകളും മരിച്ച സംഭവത്തിൽ കാനറ ബാങ്കിനു നേരേ പ്രതിഷേധം ശക്തം. തിരുവനന്തപുരത്തെ കാനറ ബാങ്ക് മേഖലാ ഓഫിസിലേക്കു യൂത്ത് കോണ്‍ഗ്രസുകാര്‍ തള്ളിക്കയറിയതിനെ തുടർന്ന് സംഘർഷമുണ്ടായി, റിസപ്ഷന്‍ കൗണ്ടര്‍ തല്ലിതകര്‍ത്തു.പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
ആത്മഹത്യയ്ക്കു കാരണക്കാരായ ബാങ്ക് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നു ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര ശാഖ രാവിലെമുതല്‍ നാട്ടുകാര്‍ ഉപരോധിക്കുകയാണ്. ശാഖകള്‍ക്കുനേരെ പ്രതിഷേധങ്ങള്‍ക്കു സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാനറാ ബാങ്കിന്റെ നെയ്യാറ്റിന്‍കര, കുന്നത്തുകാല്‍, കമുകിന്‍കോട് ശാഖകൾ ഇന്ന് അടച്ചിടും.