44 പേർക്ക് സൂര്യാതപമേറ്റു; 2 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് തുറസായ സ്ഥലത്ത് ജോലിയെടുക്കുകയായിരുന്ന രണ്ടുപേര്‍ ശനിയാഴ്ച കുഴഞ്ഞുവീണു മരിച്ചു. ഇരുവരുടേയും മരണകാരണം സൂര്യാതപമാണെന്നു സംശയിക്കുന്നു. തിരുവനന്തപുരം പാറശാലയില്‍ കര്‍ഷകനായ മുരിയത്തോട്ടം സ്വദേശി ഉണ്ണിക്കൃഷ്ണനും പാലക്കാട് വടകരപ്പതിയില്‍ തൊഴിലുറപ്പ് തൊഴിലാളിയായ വടകരപ്പതി നല്ലൂര്‍ സ്വദേശി ചിന്നമ്മാളുമാണ് മരിച്ചത്.പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ ഇരുവരുടേയും മരണകാരണം സൂര്യാതപമാണോയെന്നു സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്താകെ ശനിയാഴ്ച 44 പേര്‍ക്ക് സൂര്യാതപമേറ്റു. കോഴിക്കോട്ട് 15 പേര്‍ക്കും കൊല്ലത്ത് 11 പേര്‍ക്കും കണ്ണൂരില്‍ പത്തുപേര്‍ക്കും ആലപ്പുഴയില്‍ എട്ടുപേര്‍ക്കും പൊള്ളലേറ്റു.