സൈനികൻ സുരക്ഷിതൻ, ഭീകരർ തട്ടിക്കൊണ്ട് പോയെന്ന റിപ്പോർട്ടുകൾ തള്ളി പ്രതിരോധ മന്ത്രാലയം
ന്യൂഡൽഹി : ജമ്മുകാശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയതായി പുറത്ത് വന്ന റിപ്പോർട്ടുകൾ തെറ്റായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം. സൈനികൻ സുരക്ഷിതനാണ്. അവധിയിലായിരുന്ന മുഹമ്മദ് യാസിൻ ഭട്ട് എന്ന സൈനികനെ ബദ്ഗാമിലെ വീട്ടിൽ നിന്നും ഭീകരർ തട്ടിക്കൊണ്ടുപോയെന്ന വാർത്തയാണ് നേരത്തെ പുറത്ത് വന്നിരുന്നത്. സൈനികനെ കാണാനില്ലെന്ന പരാതി വൈകട്ടോടെയാണ് പൊലീസിന് ലഭിച്ചത്, ഇതിനെ തുടർന്നാണ് തട്ടിക്കൊണ്ട് പോയതാണെന്ന അഭ്യൂഹം പരന്നത്. തുടർന്ന് കരസേനയെയും അർദ്ധസൈനികവിഭാഗത്തെയും സ്ഥലത്തേക്ക് തിരച്ചിലിനായി നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ജമ്മു ആൻഡ് കശ്മീർ ലൈറ്റ് ഇൻഫൻട്രിയിൽ ജോലി ചെയ്തിരുന്ന സൈനികനാണ് മുഹമ്മദ് യാസിൻ ഭട്ട് . ഈ മാസം അവസാനം വരെ ഇദ്ദേഹം അവധിയിലായിരുന്നു.