പാക് സൈനികരുടെ ബന്ദിയായിരിക്കെ കഠിന മാനസിക പീഡനങ്ങൾക്ക് ഇരയായതായി അഭിനന്ദൻ
ന്യൂഡൽഹി: പാക് സേനയുടെ തടവിൽ നിന്നു മോചിതനായി, ഇന്ത്യയിൽ മടങ്ങിയെത്തിയ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ സൈനിക ആശുപത്രിയിലെ ആരോഗ്യ പരിശോധനകൾക്കു ശേഷം രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യാൻ തുടങ്ങി. പാക് സൈനികരുടെ ബന്ദിയായിരിക്കെ കഠിന മാനസിക പീഡനങ്ങൾക്ക് ഇരയായതായി അഭിനന്ദൻ ഇന്റലിജൻസ് ഏജൻസികളോട് വെളിപ്പെടുത്തി.
ഈ സാഹചര്യത്തിൽ ചോദ്യംചെയ്യൽ ദിവസങ്ങളോളം ദീർഘിച്ചേക്കും. അഭിനന്ദന്റെ മാനസികനിലയെ സ്വാധീനിച്ച് ഇന്ത്യയുടെ രാജ്യരക്ഷാ രഹസ്യങ്ങൾ പാകിസ്ഥാൻ ചോർത്തിയിട്ടുണ്ടോ എന്ന് അറിയുകയാണ് ലക്ഷ്യം. സൈനിക ഇന്റലിജൻസ് വിഭാഗത്തിനു പുറമേ, ഇന്റലിജൻസ് ബ്യൂറോയും റായും അഭിനന്ദനെ ചോദ്യം ചെയ്യും. അഭിനന്ദനെ എയർഫോഴ്സ് ഇന്റലിജൻസ് സംഘം സുബ്രതോ പാർക്കിലെ എയർ ഫോഴ്സ് സെൻട്രൽ മെഡിക്കൽ എസ്റ്റാബ്ളിഷമെന്റിലെത്തിച്ചു.ഇവിടെവച്ചാണ് ഇന്നലെ കുടുംബാംഗങ്ങളും പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനും അഭിനന്ദനെ കണ്ടത്