ജവാന്‍മാരുടെ ജീവന്‍ വച്ച് പ്രധാനമന്ത്രി രാഷ്ട്രീയം കളിച്ചു: മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പുല്‍വാമ ആക്രമണം ചെറുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാതെ ജവാന്‍മാരുടെ ജീവന്‍ വച്ച് പ്രധാനമന്ത്രി രാഷ്ട്രീയം കളിച്ചതാണെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യം ഭരിക്കുന്നത് സ്വേച്ഛാധിപത്യ സര്‍ക്കാരാണ്. പുല്‍വാമ ഭീകരാക്രമണത്തെ പറ്റി മോദി സര്‍ക്കാരിന് അറിവുണ്ടായിരുന്നു. അവിടെ ഇന്റലിജന്‍സ് സേവനം ലഭ്യമാണ്. പിന്നെ എന്തുകൊണ്ട് സര്‍ക്കാര്‍ സൈനികരെ രക്ഷിക്കുന്നതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തിയില്ല. രാഷ്ട്രീയം കളിക്കുന്നതിനുവേണ്ടി മോദി സൈനികരെ കൊലയ്ക്ക് കൊടുക്കുകയായിരുന്നുമമതാ ബാനര്‍ജി പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മമത.

നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ 42 സീറ്രുകള്‍ നേടും. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി യുദ്ധക്കൊതി തീര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. വളരെ വിചിത്രമായ രീതിയിലാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത് കേന്ദ്ര മന്ത്രിമാര്‍ അറിയാതെയാണ്. രണ്ട് സഹോദരങ്ങളാണ് ഈ സര്‍ക്കാരിനെ കൈകാര്യം ചെയ്യുന്നത്. പ്രധാനമന്ത്രി മോദിയും ദേശിയ അദ്ധ്യക്ഷന്‍ അമിത് ഷായും. അവരുടെ കൈകളില്‍ സത്യസന്ധരുടെ രക്തം പുരണ്ടിട്ടുണ്ടെന്നും മമത ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *