മമതാ ബാനര്‍ജി കള്ളന്‍മാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി സത്യാഗ്രഹം നടത്തിയ ആദ്യമുഖ്യമന്ത്രിയെന്ന് പ്രധാനമന്ത്രി

കൊല്‍ക്കത്ത : കള്ളന്‍മാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി സത്യാഗ്രഹം നടത്തിയ ആദ്യമുഖ്യമന്ത്രിയാണ് മമതാ ബാനര്‍ജിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാരദ ചിട്ടിഫണ്ട് തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനെത്തിയ സിബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ ആരോപണം. രാജ്യചരത്രത്തില്‍ ആദ്യമായാണ് പകലും രാത്രിയുമായി ഒരു മുഖ്യമന്ത്രി കള്ളന്മാരെ സംരക്ഷിക്കാനായി ധര്‍ണയിരുന്നെന്നും മോദി പരിഹസിച്ചു.
ജല്‍പായ്ഗുഡിയില്‍ 1938 കോടി രൂപയുടെ ദേശീയപാത പദ്ധതിക്ക് തറക്കല്ലിടാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലെത്തിയത്. മമത ബാനര്‍ജിയുടേത് കമ്മ്യൂണിസ്റ്റ് ദുര്‍ഭരണത്തിന്റെ രണ്ടാം ഭാഗമാണ്.
ത്രിപുരയില്‍ ചെങ്കൊടി പിഴുതെറിഞ്ഞതുപോലെ ബംഗാളിലും ബി.ജെ.പി ചരിത്രമെഴുതുമെന്ന് മോദി പറഞ്ഞു. ജനങ്ങളെ സിന്‍ഡിക്കേറ്റുകള്‍ക്ക് വിട്ടുകൊടുത്ത് മമത പ്രധാനമന്ത്രിയാകാന്‍ ശ്രമിക്കുകയാണ്. ബംഗാളില്‍ ക്രമസമാധാനം തകര്‍ന്നു. യുവാക്കള്‍ തൊഴിലുതേടി നാടുവിടുകയാണ്. മമത സര്‍ക്കാര്‍ നുഴഞ്ഞുകയറ്റക്കാരെ സ്വാഗതം ചെയ്യുകയാണ്. മമതയ്ക്ക് ഭയം ബംഗാളിലെ ജനങ്ങളെയാണെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *