കൊല്‍ക്കത്ത കമ്മിഷണര്‍ രാജീവ് കുമാര്‍ സിബിഐക്കു മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊല്‍ക്കത്ത കമ്മിഷണര്‍ രാജീവ് കുമാര്‍ സിബിഐക്കു മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി. സിബിഐ അന്വേഷണവുമായി സഹകരിക്കണം. സിബിഐക്കു മുന്നില്‍ ഹാജരാകാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മടിക്കേണ്ടതില്ലെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, കമ്മിഷണറെ അറസ്റ്റു ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. ശാരദാ ചിട്ടി ഫണ്ട് കേസുമായി ബന്ധപ്പെട്ട് കമ്മിഷണറെ ചോദ്യം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തതാണു നിലവിലെ പ്രശ്‌നങ്ങള്‍ക്കു കാരണം.
ചിട്ടിത്തട്ടിപ്പു കേസ് അന്വേഷണം ബംഗാള്‍ പൊലീസ് അട്ടിമറിച്ചെന്ന് സിബിഐ സുപ്രീംകോടതിയില്‍. പിടിച്ചെടുത്ത തെളിവുകള്‍ പ്രതിക്കു തിരികെ നല്‍കി. ലാപ്‌ടോപ്പും അഞ്ചു മൊബൈല്‍ ഫോണുകളുമാണ് തിരിച്ചു നല്‍കിയത്. തിരുത്തിയ തെളിവുകളാണ് ബംഗാള്‍ പൊലീസ് കൈമാറിയത്. ഇതില്‍ വ്യക്തത വരുത്താന്‍ കമ്മിഷണറെ ചോദ്യം ചെയ്യണമെന്നും സിബിഐ ആവശ്യപ്പെടുന്നു. ഈമാസ 20ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
കേസില്‍ കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍, ഡിജിപി, ബംഗാള്‍ സര്‍ക്കാര്‍ എന്നിവര്‍ക്ക് കോടതി നോട്ടിസ് അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *