ഇന്ത്യയ്ക്ക് പരമ്പര

മൗണ്ട് മോണ്‍ഗനൂയി: ന്യൂസിലന്‍ഡിനെതിരെ 244 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ പരമ്പര സ്വന്തമാക്കി. ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അര്‍ധസെഞ്ച്വറി നേടിയ രോഹിത് ശര്‍മ (77 പന്തില്‍ 62), ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി (74 പന്തില്‍ 60) എന്നിവരാണ് വിജയം അനായാസമാക്കിയത്. 42 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ഇന്ത്യയുടെ വിജയം. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ അഞ്ചു മല്‍സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയും ഇന്ത്യ സ്വന്തമാക്കി. രണ്ടാം തവണയാണ് ന്യൂസിലാന്‍ഡില്‍ ഇന്ത്യ പരമ്പര നേടുന്നത്.
നേരത്തെ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടമായിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (27 പന്തില്‍ 28), രോഹിത് ശര്‍മ, ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി എന്നിവരാണ് പുറത്തായത്. 77 പന്തില്‍ നാലു ബൗണ്ടറിയും രണ്ട് സിക്സും സഹിതം 62 റണ്‍സെടുത്ത രോഹിത്തിനെ മിച്ചല്‍ സാന്റ്‌നറിന്റെ പന്തില്‍ ടോം ലാഥം സ്റ്റംപു ചെയ്ത് പുറത്താക്കി. ഏകദിന കരിയറില്‍ ഇതു രണ്ടാം തവണ മാത്രമാണ് രോഹിത് ശര്‍മ സ്റ്റംപിങ്ങിലൂടെ പുറത്താകുന്നത്.
ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഇന്ത്യന്‍ നിരയില്‍ ആദ്യം പുറത്തായത്. 27 പന്തില്‍ ആറു ബൗണ്ടറികള്‍ സഹിതം 28 റണ്‍സെടുത്ത ധവാനെ ട്രന്റ് ബൗള്‍ട്ടിന്റെ പന്തില്‍ സ്ലിപ്പില്‍ റോസ് ടെയ്ലര്‍ ക്യാച്ചെടുത്തു പുറത്താക്കി. മികച്ച പ്രകടനവുമായി അമ്പാട്ടി റായുഡു (42 പന്തില്‍ 40)), ദിനേഷ് കാര്‍ത്തിക് (38 പന്തില്‍ 38) എന്നിവര്‍ പുറത്താകാതെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *