വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിനായി വിദഗ്ദ സമിതി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിനായി വിദഗ്ദ സമിതി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്റെറി ഘടന മാറ്റാനാണ് ശുപാര്‍ശ. ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒറ്റ ഡയറക്ടറേറ്റിന് കീഴില്‍ കൊണ്ടുവരാനും ശുപാര്‍ശയില്‍ പറയുന്നു. ഒന്ന് മുതല്‍ ഏഴു വരെ ഒരു സ്ട്രീമും, എട്ടു മുതല്‍ പന്ത്രണ്ടു വരെ രണ്ടാം സ്ട്രീമുമാകും. ഒന്ന് മുതല്‍ ഏഴുവരെ അദ്ധ്യാപക യോഗ്യത ബിരുദവും ബി.എഡും എട്ടു മുതല്‍ 12 വരെ പി.ജിയും ബി.എഡും വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.
ഡോ.എം.എ ഖാദര്‍ അദ്ധ്യക്ഷനായ സമിതിയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിദഗ്ദ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. അംഗീകാരമില്ലാത്ത പ്രീ-സ്‌കൂള്‍ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *