നടിയെ ആക്രമിച്ച കേസില്‍ അമിക്കസ് ക്യൂറിയെ ഒഴിവാക്കാന്‍ ഹൈക്കോടതി തീരുമാനം

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ അമിക്കസ് ക്യൂറി അഡ്വ. രഞ്ജിത്ത് മാരാറെ ഒഴിവാക്കാന്‍ ഹൈക്കോടതി തീരുമാനം.

രഞ്ജിത്ത് മാരാര്‍ക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചിരുന്നു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറി. തുടര്‍ന്നാണ് കോടതി ഒഴിവാക്കാന്‍ തീരുമാനമെടുത്തത്.

ദിലീപുമായി ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നതിനാല്‍ തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു രഞ്ജിത്ത് മാരാരും കത്ത് നല്‍കിയിരുന്നു.

മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയിലെത്തിയത്. എന്നാല്‍ ഇത് എതിര്‍ത്ത് ദിലീപ് ഹര്‍ജി നല്‍കി. ദിലീപിന്റെ ഹര്‍ജി നിരാകരിച്ച കോടതി വിധി പറയാന്‍ മാറ്റുകയായിരുന്നു.

തുടര്‍ന്ന് കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യുറിയായി അഡ്വ. രഞ്ജിത്ത് മാരാരെ ഹൈക്കോടതി നിയോഗിക്കുകയായിരുന്നു. മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പ്രഥമദൃഷ്ട്യാ തന്നെ തെളിവുകളുണ്ട്. ഇര എന്ന നിലയില്‍ തന്റെ മൗലികാവകാശം സംരക്ഷിക്കപ്പെടണമെന്നും അതിജീവിത ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *