തെരുവുനായ ആക്രമിച്ച് കൊലപ്പെടുത്തിയ നിഹാലിന്റെ മൃതദേഹം ഖബറടക്കി

കണ്ണൂര്‍ : മുഴുപ്പിലങ്ങാട് തെരുവുനായ ആക്രമിച്ച് കൊലപ്പെടുത്തിയ പതിനൊന്ന് വയസുകാരന്‍ നിഹാലിന്റെ മൃതദേഹം ഖബറടക്കി. മണപ്പുറം ജുമാ മസ്ജിദിലാണ് ഉച്ചക്കുശേഷം രണ്ടരയോടെ ഖബറടക്കം നടന്നത്. കണ്ണൂര്‍ മുഴപ്പിലങ്ങാടില്‍ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് നിഹാലിനെ കാണാതായത്. രാത്രി എട്ടോടെ കുട്ടിയെ ദേഹമാസകലം മുറിവുകളോടെ രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിയുടെ കണ്ണിനു താഴെയും കഴുത്തിനു പുറകിലും അരക്കുതാഴെയുമായി ആഴത്തിലുള്ള മുറിവുകള്‍ ഉണ്ട്. രക്തം വാര്‍ന്നതാണ് മരണകാരണമെന്നാണ് സൂചന. നിഹാലിന്റെ ഇടതുകാലിലെ തുടയിലെ മാസം മുഴുവനായും കടിച്ചെടുത്ത നിലയില്‍ ആണുള്ളത്. ഭിന്നശേഷിക്കാരനായ നിഹാല്‍ വീടിന്റെ ഗേറ്റിന് പുറത്ത് ഇറങ്ങിയപ്പോഴാണ് തെരുവ് നായകള്‍ കൂട്ടമായി ആക്രമിച്ചത്.

സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. തെരുവ് നായകളെ കൊല്ലാന്‍ അനുമതി ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ കക്ഷി ചേരുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *