എംഎല്‍എ സഭയ്ക്കകത്ത് തോക്കുപയോഗിച്ചാല്‍ നടപടിയേടുക്കേണ്ടത് നിയമസഭയാണോയെന്ന് സുപ്രീംകോടതി

ന്യൂഡെല്‍ഹി:  മുന്‍ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ നിയമസഭയിലുണ്ടായ അക്രമ സംഭവങ്ങള്‍ സംബന്ധിച്ച കേസ് പരഗണിക്കവെ സര്‍കാരിന് സുപ്രീംകോടതിയുടെ പരിഹാസം.

സഭയില്‍ പ്രതിഷേധിച്ചത് കെ എം മാണിക്കെതിരെയാണെന്ന നിലപാട് മാറ്റിയ സര്‍കാര്‍, പ്രതിഷേധം അന്നത്തെ സര്‍കാരിനെതിരെയായിരുന്നുവെന്ന നിലപാടെടുത്തു. കെ എം മാണി അഴിമതിക്കാരനെന്ന പരാമര്‍ശമാണ് സര്‍കാര്‍ തിരുത്തിയത്. സര്‍കാരിന് വേണ്ടി അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ ആണ് സുപ്രീംകോടതിയില്‍ ഹാജരായത്.

എന്നാല്‍, വാദിക്കേണ്ടത് പ്രതികള്‍ക്കായല്ലെന്നും എംഎല്‍എമാര്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് പൊതുതാല്‍പര്യത്തിന് നിരക്കുന്നതോണോയെന്നും കോടതി സര്‍കാര്‍ അഭിഭാഷകനോട് ആരാഞ്ഞു. എംഎല്‍എ സഭയ്ക്കകത്ത് തോക്കുപയോഗിച്ചാല്‍ നടപടിയേടുക്കേണ്ടതു നിയമസഭയാണോയെന്നും കോടതി ചോദിച്ചു.

സംഭവത്തെ പരിഹസിച്ച ജസ്റ്റിസ് ചന്ദ്രചൂഡ്, കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടക്കാറുണ്ടെന്നും ഇവിടെയാരും ഒന്നും അടിച്ചുതകര്‍ക്കാറില്ലെന്നും പറഞ്ഞു. മന്ത്രി വി ശിവന്‍കുട്ടി ഉള്‍പെടെയുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന് കോടതി നേരത്തെ വാക്കാല്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ വാദം തുടരുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *