മിച്ചമുള്ള 99,122 കോടി രൂപ സര്‍ക്കാരിന് കൈമാറാന്‍ റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി : മിച്ചമുള്ള 99,122 കോടി രൂപ സര്‍ക്കാരിന് കൈമാറാന്‍ റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ) തീരുമാനിച്ചു. 2021 മാര്‍ച്ച്‌ 31ന് അവസാനിച്ച ഒമ്ബതുമാസത്തെ അധികമുള്ള തുകയാണ് സര്‍ക്കാരിന് കൈമാറുക.വെള്ളിയാഴ്ച നടന്ന റിസര്‍വ് ബാങ്കിന്റെ കേന്ദ്ര ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

2020 ജൂലായ് മുതല്‍ 2021 മാര്‍ച്ച്‌ വരെയുള്ള നീക്കിയരിപ്പാണിത്. 2020 ജൂണില്‍ അവസാനിച്ച സാമ്ബത്തിക വര്‍ഷത്തെ വിഹിതമായി 57,128 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ആര്‍.ബി.ഐ കേന്ദ്രത്തിനു നല്‍കിയത്. ആര്‍.ബി.ഐയുടെ അക്കൗണ്ടിങ് വര്‍ഷം ഏപ്രില്‍-മാര്‍ച്ച്‌ കാലയളവിലേയ്ക്ക് മാറ്റാനും യോഗം തീരുമാനിച്ചു. നേരത്തെ ജൂലായ്-ജൂണ്‍ കാലയളവായിരുന്നു അക്കൗണ്ടിങ് വര്‍ഷമായി പരിഗണിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *