തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിനിടെ ബേബിജോണിനെ തള്ളിയിട്ടു

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത എല്‍.ഡി.എഫ് പ്രചാരണ വേദിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനെ തള്ളിയിട്ടു.

തേക്കിന്‍കാട് മൈതാനത്ത് നടന്ന പരിപാടിക്കിടെയാണ് സംഭവം. മുഖ്യമന്ത്രി സംസാരിച്ചു വേദി വിട്ടതിന് ശേഷാമായിരുന്നു കൈയേറ്റം ഉണ്ടായത്.

പ്രസംഗിക്കുകയായിരുന്ന ബേബി ജോണിനെ വേദിയിലേക്ക് കയറിവന്ന യുവാവ് തള്ളിയിടുകയായിരുന്നു. ഡയസ് ഉള്‍പ്പെടെയാണ് മറിഞ്ഞുവീണത്. മന്ത്രി വിഎസ് സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വേദിയിലിരിക്കെയാണ് അക്രമം നടന്നത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ യുവാവിനെ വേദിയില്‍ നിന്ന് ബലപ്രയോഗത്തിലൂടെ മാറ്റുകയായിരുന്നു

ചെന്ത്രാപ്പിന്നി സ്വദേശി ഷുക്കൂറാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷവും പ്രസംഗം തുടര്‍ന്ന ബേബിജോണ്‍, ആയുസ്സെടുക്കാന്‍ തയ്യാറുള്ളവരുണ്ടെങ്കില്‍ വരൂ,വരൂ,വരൂ എന്ന് വെല്ലുവിളിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *