രാജ്യാന്തര ഇന്ത്യന്‍ ചലച്ചിത്രമേളയ്ക്ക് ഗോവയില്‍ തിരിതെളിഞ്ഞു

പനജി: അന്‍പത്തിയൊന്നാം രാജ്യാന്തര ഇന്ത്യന്‍ ചലച്ചിത്രമേളയ്ക്ക് ഗോവയില്‍ തുടക്കമായി.

ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച്‌ നടന്ന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ തിരിതെളിച്ചു. കോവിഡ് സൃഷ്ടിച്ച പ്രതിസസന്ധികളെ മറികടന്ന് ചലച്ചിത്രമേള സാധ്യമാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്ന് പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു.

പ്രശസ്ത ഇറ്റാലിയന്‍ ഛായാഗ്രാഹകന്‍ വിറ്റോറിയോ സ്റ്റൊറാറോയ്ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നല്‍കി ആദരിച്ചു. അപ്പോകാലിപ്സ് നൗ (1979), റെഡ്സ് (1981), ദ ലാസ്റ്റ് എംപറര്‍ (1987) തുടങ്ങിയ ചിത്രങ്ങളിലൂടെ മൂന്ന് ഓസ്കര്‍ പുരസ്കാരം നേടിയ ഛായാഗ്രാഹകനാണ് അദ്ദേഹം.അനുപം ഖേര്‍, മോഹന്‍ലാല്‍, വിദ്യ ബാലന്‍, രണ്‍വീര്‍ സിംഗ്, സിദ്ധാന്ത് ചതുര്‍വേദി, അപര്‍ശക്തി ഖുറാന, അനില്‍ കപൂര്‍, മാധുരി ദീക്ഷിത് എന്നിവര്‍ മേളയ്ക്ക് ആശംസകള്‍ നേര്‍ന്നു.

ഹൈബ്രിഡ് രീതി ഒരുപാട് മാറ്റങ്ങള്‍ക്ക് തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടന്‍ കിച്ച സുദീപ് ആയിരുന്നു മുഖ്യതിഥി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, നീരജ ശേഖര്‍ (അഡീഷണല്‍ സെക്രട്ടറി, കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം), അമിത് ഖരെ(കേന്ദ്ര ഉന്നത വിദ്യാഭ്യാസ, വാര്‍ത്താ വിതരണ പ്രക്ഷേപണ സെക്രട്ടറി), ജൂറി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *