എം. ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. 23-ാം പ്രതിയാണ് ശിവശങ്കര്‍. ഇഡി റജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയും. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) കേസില്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിയുന്ന കാക്കനാട് ജില്ലാ ജയിലിലെത്തി കസ്റ്റംസ് സൂപ്രണ്ട് വി. വിവേകാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ പത്തരയോടെ കാക്കനാട് ജയിലിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പതിനൊന്നോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങി. ശിവശങ്കറിനെ പത്തു ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി അപേക്ഷ നല്കിയിട്ടുണ്ട്.

സ്വര്‍ണക്കടത്തിനെക്കുറിച്ചു ശിവശങ്കറിനു മുന്‍കൂര്‍ അറിയാമായിരുന്നുവെന്നും കൂടുതല്‍ പേര്‍ക്കു പങ്കുണ്ടെന്നും അപേക്ഷയില്‍ കസ്റ്റംസ് പറയുന്നു. അപേക്ഷ ഇന്നു കോടതി പരിഗണിക്കും. പിടിയിലായി 5 മാസത്തിനു ശേഷം പ്രതി സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പുതിയ ചോദ്യം ചെയ്യല്‍ രീതിയിലേക്ക് അന്വേഷണ ഏജന്‍സികളും കടക്കുകയാണ്. കഴിഞ്ഞ 10 ന് ഇഡി ഉദ്യോഗസ്ഥരോടും 18 ന് കസ്റ്റംസിനോടും വെളിപ്പെടുത്തിയ വിവരങ്ങള്‍ എന്‍ഐഎ ഉള്‍പ്പെടെ ഏജന്‍സികള്‍ ഒരുമിച്ചു വിലയിരുത്തി.

സരിത്, ശിവശങ്കര്‍, സ്വപ്ന എന്നിവരെ കസ്റ്റംസ് ആദ്യം വെവ്വേറെയും ഉത്തരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യും. മൂന്നുപേരെയും കസ്റ്റഡിയില്‍ ചോദിച്ചിരിക്കുകയാണു കസ്റ്റംസ്.സ്വപ്നയുടെ ഫോണിലേക്കു വിളിച്ചതായി ആദ്യം പുറത്തുവന്ന പട്ടികയിലെ പ്രമുഖരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനാണ് അടുത്ത നീക്കം. മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇഡിക്കു പുറമേ കസ്റ്റംസും ചോദ്യം ചെയ്തേക്കും.ശിവശങ്കറിനെ ‘അക്യൂസ്ഡ്’ എന്നാണു കസ്റ്റഡി അപേക്ഷയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
യുഎഇ കോണ്‍സുല്‍ ജനറലും അറ്റാഷെയും വിദേശത്തേക്കു ഡോളര്‍ കടത്തിയെന്നു കസ്റ്റംസ് കോടതിയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *