കോടതി അലക്ഷ്യ അപേക്ഷയില്‍ തീരുമാനം എടുക്കുന്നതില്‍ നിന്നും അറ്റോര്‍ണി ജനറല്‍ പിന്മാറി

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധി സംബന്ധിച്ച കോടതി അലക്ഷ്യ അപേക്ഷയില്‍ തീരുമാനം എടുക്കുന്നതില്‍ നിന്നും അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ പിന്മാറി. ഇതോടെ ഈ കേസുകളില്‍ തീരുമാനം എടുക്കാന്‍ അസി.സോളിസിറ്റര്‍ ജനറലിനെ ചുമതലപ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള, തന്ത്രി കണ്ഠര് രാജീവര്, പന്തളം രാജ കുടുംബത്തിലെ രാമ രാജവര്‍മ്മ എന്നിവര്‍ക്കെതിരെയായിരുന്നു കോടതി അലക്ഷ്യ നടപടിക്കുള്ള അപേക്ഷ.

അറ്റോര്‍ണി ജനറല്‍ പദവിയിലെത്തുന്നതിന് മുന്‍പ് കെ.കെ.വേണുഗോപാല്‍ ശബരിമല കേസില്‍ ഹാജരായിരുന്നു. യുവതി പ്രവേശനത്തെ എതിര്‍ക്കുന്ന നിലപാടായിരുന്നു ദേവസ്വം ബോര്‍ഡിന് വേണ്ടി അദ്ദേഹം കോടതിയില്‍ സ്വീകരിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് കോടതിയലക്ഷ്യ ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതില്‍ നിന്നും അദ്ദേഹം മാറിനില്‍ക്കുന്നതെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *