തെറ്റ് ചെയ്തു എന്നു ബോധ്യമുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ പേടിക്കുന്നതെന്ന് ചെന്നിത്തല

തിരുവനന്തപുരം: തെറ്റ് ചെയ്തു എന്നു ബോധ്യമുള്ളതുകൊണ്ടാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ പേടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സര്‍ക്കാര്‍ നടപടികള്‍ നിയമപരവും സത്യസന്ധവുമായിരുന്നുവെങ്കില്‍ ഏത് അന്വേഷണത്തെയും നേരിടാന്‍ സര്‍ക്കാര്‍ തയാറാകുമായിരുന്നു. ഭരണത്തണലില്‍ നടക്കുന്ന അഴിമതികള്‍ അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് തയാറാകുന്നില്ല.

കേന്ദ്ര ഏജന്‍സികളെയും അന്വേഷിക്കാന്‍ അനുവദിക്കില്ല എന്ന് പറയുന്നതിലൂടെ തങ്ങള്‍ ഇഷ്ടമുള്ളത് പ്രവര്‍ത്തിക്കും ആരും ചോദ്യം ചെയ്യാന്‍ പാടില്ല എന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷിനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തതില്‍ മുഖ്യമന്ത്രി പുലര്‍ത്തുന്ന മൗനം കുറ്റകരമാണ്. മയക്കുമരുന്നു വ്യാപാരത്തിനു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ നേതൃത്വം കൊടുക്കുന്നു എന്നത് അതീവ ഗുരുതരമായ സാഹചര്യമാണ്.

ഭരണത്തിന്‍റെ തണലില്‍ നടക്കുന്ന മയക്കുമരുന്ന് കച്ചവടം ഉള്‍പ്പെടെയുള്ള അധോലോക പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ട് വന്നതുകൊണ്ടാണ് പാര്‍ട്ടിക്കും സര്‍ക്കാരിനും അന്വേഷണ ഏജന്‍സികളോട് വെറുപ്പ് വന്നുചേര്‍ന്നിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *