ആദ്യ ജെയിംസ് ബോണ്ടിനെ അവതരിപ്പിച്ച വിഖ്യാത നടന്‍ ഷോണ്‍ കോണറി അന്തരിച്ചു

വാഷിംഗ്ടണ്‍: വെള്ളിത്തിരയില്‍ സാഹസികനായ ജെയിംസ് ബോണ്ടിനെ അവതരിപ്പിച്ച പ്രശസ്ത നടന്‍ സര്‍ ഷോണ്‍ കോണറി അന്തരിച്ചു.

ബഹമാസില്‍ വച്ച്‌ ഉറക്കത്തിലായിരുന്നു താരത്തിന്റെ മരണമെന്നു കുടുംബം അറിയിച്ചു. ഏറെ നാളായി അസുഖബാധിതനായിരുന്ന ഷോണ്‍ (Sean Connery) ചികിത്സയില്‍ കഴിഞ്ഞു വരികയായിരുന്നു. ജെയിംസ് ബോണ്ടിനെ ആദ്യമായ് വെള്ളിത്തിരയിലെത്തിച്ച ഷോണ്‍ ബോണ്ടായി ഏറ്റവും കൂടുതല്‍ തിളങ്ങിയ നടനാണ്.

തണ്ടര്‍ബോള്‍, നേവര്‍ സെ, ഗോള്‍ഡ്‌ ഫിങ്കര്‍, എന്നിവയും ഷോണിന്റെ പ്രധാന ചിത്രങ്ങളാണ്.

1930 ഓഗസ്റ്റ് 25ന് സ്‌കോട്ട്‌ലന്‍ഡിലെ എഡിനബറോയില്‍ ജനിച്ച ഷോണിന്റെ മുഴുവന്‍ പേര് തോമസ് ഷോണ്‍ കോണറി എന്നാണ്. 1951ല്‍ അഭിനയരംഗത്തേക്ക് കാലെടുത്ത വെച്ച ഷോണിന് 2000ത്തിലാണ് സര്‍ പദവി ലഭിക്കുന്നത്. ജെയിംസ് ബോണ്ട് കഥാപാത്രങ്ങള്‍ക്ക് ശേഷം പ്രായത്തിനനുസരിച്ചുള്ള വേറിട്ട വേഷങ്ങളിലാണ് ഷോണ്‍ ശ്രദ്ധ പതിപ്പിച്ചത്.

അഭിനയത്തിന് പുറമെ ആനിമേഷന്‍ ചിത്രങ്ങളില്‍ ശബ്‌ദം നല്‍കിയും കോണറി സിനിമാലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. ഹണ്ട് ഓഫ് ഒക്ടോബര്‍, ദ ലാസ്റ്റ്, ദ റോക്ക്, ഡോ. നോ, യു ഒണ്‍ലി ലീവ് ട്വൈസ് തുടങ്ങിയവയും ഷോണ്‍ കോണറിയുടെ അഭിനയമികവില്‍ വെള്ളിത്തിരയില്‍ നിറഞ്ഞുനിന്നിരുന്ന ചിത്രങ്ങളാണ്. പുറത്തിറങ്ങിയ 24 ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ ഏഴ് ചിത്രങ്ങളില്‍ വേഷമിട്ടതും ഷോണ് കോണറിയാണ്.

Leave a Reply

Your email address will not be published. Required fields are marked *