പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 2 പേര്‍ പിടിയില്‍

തിരുവനതപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ രണ്ട് പേര്‍ പിടിയില്‍. തിരുവനതപുരം ആറ്റിങ്ങല്‍ കേന്ദ്രീകരിച്ചാണ് സംഭവം പിടിയിലായ ഒരാള്‍ യൂത്ത് കോണ്‍​ഗ്രസിന്‍റെ സര്‍ക്കാര്‍ വിരുദ്ധ സമരത്തില്‍ പൊലീസ് ജീപ്പിന്‍റെ ​ഗ്ലാസ് അടിച്ച്‌ തകര്‍ത്ത കേസിലും പ്രതിയാണ്. കേസിലെ ബാക്കിയുള്ള പന്ത്രണ്ട് പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

പതിനേഴുകാരിയെ പ്രണയം നടിച്ച്‌ പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് കാമുകനും സഹായിയായ യൂത്ത് കോണ്‍ഗ്രസ് നേതാവും പിടിയിലായത്.

വഞ്ചിയൂരിലുള്ള പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പതിനേഴുകാരിയെയാണ് തിരുവനന്തപുരം ആലംകോട് സ്വദേശി അല്‍നാഫി കടലുകാണി അടക്കമുള്ള സ്ഥലങ്ങളില്‍ കൊണ്ടുപോയി പ്രണയം നടിച്ച്‌ പീഡിപ്പിച്ചത്.18.5 പവന്‍ സ്വര്‍ണം കൈക്കലാക്കുകയും ചെയ്തു. സഹോദരിയുടെ സ്വര്‍ണമാണ് പ്രതിക്കും കേസില്‍ ഇനി പിടിയിലാകാനുള്ള പ്രതികള്‍ക്കും പെണ്‍കുട്ടി എടുത്ത് നല്‍കിയത്. ഇതില്‍ 9 പവന്‍ സ്വര്‍ണം പ്രതിയും വഞ്ചിയൂരിലുള്ള സുഹൃത്തുക്കളും ചേര്‍ന്ന് അടുത്തുള്ള പണമിടപാട് സ്ഥാപനങ്ങളിലും ജൂവലറികളിലും വിറ്റു. ഈ തുക ബൈക്ക് വാങ്ങുവാനും മൊബൈല്‍ ഫോണ്‍ വാങ്ങാനും ഉപയോ​ഗിച്ചു.

ബാക്കിയുള്ള 9.5 പവന്‍ സ്വര്‍ണവുമായി അല്‍നാഫിയും സുഹൃത്തുക്കളും എറണാകുളം സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ സോണി ജോര്‍ജിനെ സമീപിച്ചു. സോണി ജോര്‍ജ്ജ് അല്‍നാഫിക്കും സുഹൃത്തിനും വാടക വീട് എടുത്ത് നല്‍കുകയും സ്വര്‍ണം വില്‍ക്കാനും പണയും വയ്ക്കാനും സഹായിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പെണ്‍കുട്ടിയുടെ സഹോദരിയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായതോടെ വീട്ടുകാര്‍ ന​ഗരൂര്‍ പൊലീസിനെ സമീപ്പിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി പീഡനവിവരവും സ്വര്‍ണം പ്രതികള്‍ക്ക് കൈമാറിയ വിവരവു സമ്മതിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *