പൊതുമരാമത്ത് നയം മന്ത്രിസഭ അംഗീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന പൊതുമരാമത്ത് നയം മന്ത്രിസഭ അംഗീകരിച്ചു. പൊതുഗതാഗത മേഖല ശക്തിപ്പെടുത്തുന്ന റോഡുകള്‍ നിര്‍മിക്കുക, റോഡ് ശൃംഖലകള്‍ക്ക് രാജ്യാന്തര നിലവാരം ഉറപ്പുവരുത്തുക, അഴിമതിരഹിതമായ നിര്‍മാണം നടത്തുക തുടങ്ങിയ കാര്യങ്ങളാണു നയത്തിലൂടെ ലക്ഷ്യമിടുന്നത്.
നയം നടപ്പാക്കുന്നതിന് എന്‍ജിനീയര്‍മാര്‍ക്കു പരിശീലനം നല്‍കും. മരാമത്ത് ഓഡിറ്റ് നിര്‍ബന്ധമാക്കും.

സ്ഥലം കിട്ടാത്തതിനാല്‍ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനു ഭൂവുടമകള്‍ക്കു ന്യായമായ നഷ്ടപരിഹാരം നല്‍കി നടപടികള്‍ വേഗത്തിലാക്കും. ക്വാളിറ്റി മാന്വല്‍, ലബോറട്ടറി മാന്വല്‍ എന്നിവയിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കും. പരിസ്ഥിതി സൗഹൃദ നിര്‍മാണ സംവിധാനം ഏര്‍പ്പെടുത്തും. റോഡ് നിര്‍മാണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുളള 1,627 കിലോമീറ്റര്‍ മലയോര ഹൈവേയുടെയും 656 കിലോമീറ്റര്‍ തീരദേശ ഹൈവേയുടെയും നിര്‍മാണം പൂര്‍ത്തിയാക്കും. ശബരിമല റോഡുകള്‍ മെച്ചപ്പെടുത്തി ഏഴുകൊല്ലത്തെ അറ്റകുറ്റപ്പണിക്കു കരാര്‍ നല്‍കും. കയ്യേറ്റം ഒഴിവാക്കുന്നതിനു കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *