മൊറട്ടോറിയം 2 വർഷം വരെ നീട്ടാനാകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയില്‍; ബാധ്യത സര്‍ക്കാരിനെന്ന് കോടതി
ന്യൂഡൽഹി: രാജ്യത്ത് ബാങ്ക് വായ്‌പകൾക്കുള്ള മൊറട്ടോറിയം രണ്ട് വർഷം വരെ നീട്ടാനാകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
ലോക്ക്ഡൗൺ കാലത്ത് ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും വായ്പാ തുകയുടെ പലിശയും പലിശയുടെ പലിശയും ബാങ്കുകൾ ഈടാക്കുന്നുണ്ട്. ഇത് ചോദ്യം ചെയ്‌തുള്ള ഹർജിയിലാണ് കേന്ദ്രസർക്കാർ കോടതിയിൽ നിലപാട് അറിയിച്ചത്.
മൊറട്ടോറിയം രണ്ട് വർഷത്തേക്ക് നീട്ടുന്നതിന് മുന്നോടിയായി ബാങ്കുകളും റിസർവ് ബാങ്കും ചർച്ച നടത്തി ഒരു തീരുമാനത്തിൽ എത്തണം. ഒന്നോ രണ്ടോ ദിവസം കൊണ്ട് തീരുമാനം എടുക്കാൻ സാധിക്കുന്ന വിഷയമല്ല ഇതെന്നും കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കി. ലോക്ക്ഡൗൺ മൂലം ഉണ്ടായ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്നാണ് സുപ്രീംകോടതിയുടെ നിലപാട്.