രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു; വിമാനങ്ങള്‍ കണ്ണൂരില്‍ ഇറക്കും

കോഴിക്കോട്: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തകര്‍ന്നതില്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. 35 അടി താഴ്ചയിലേക്ക് പതിച്ചായിരുന്നു അപകടം. പൈലറ്റും സഹപൈലറ്റുമടക്കം 20 േപരാണ് ദുരന്തത്തില്‍ മരിച്ചത്. 184 യാത്രക്കാരും ജീവനക്കാരുമടക്കം 191 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. താഴേക്കു പതിച്ച വിമാനം രണ്ടായി പിളര്‍ന്നു. വിമാനത്തില്‍നിന്ന് ഇന്ധനേചാര്‍ച്ച പരിഹരിക്കാനുള്ള നടപടികള്‍ തുടരുന്നു.

കരിപ്പൂരില്‍ ഇറക്കേണ്ട വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കാന്‍ തീരുമാനം. ജിദ്ദയില്‍ നിന്നുള്ള വിമാനം നെടുമ്ബാശേരി വിമാനത്താവളത്തിലിറക്കി. കരിപ്പൂരിലേക്കുള്ള ഫ്ലൈ ദുബൈ ഉള്‍പ്പെടെ വിമാനങ്ങള്‍ വിമാനത്താവളത്തില്‍ ഇറക്കും. കരിപ്പൂരില്‍ ഇറങ്ങേണ്ട ജിദ്ദയില്‍നിന്നുള്ള സ്പൈസ് ജെറ്റിന്‍റെ വിമാനമാണ് രാത്രി 9.20 നെടുമ്ബാശേരിയിലിറങ്ങിയത്. അപകടത്തെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളം താല്‍കാലികമായി അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *