കേരളത്തിൽ 1251 പേർക്ക് കൂടി കോവിഡ്
തിരുവനന്തപുരം: കേരളത്തിൽ 1251 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 814 പേർ രോഗമുക്തി നേടി
1061 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാത്ത 73 കേസുകളാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്.
തിരുവനന്തപുരം ജില്ലയിൽ നിന്നും 289 പേർക്കും (ഒരാൾ മരണമടഞ്ഞു), കാസറഗോഡ് ജില്ലയിൽ നിന്നും 168 പേർക്കുംകോഴിക്കോട് ജില്ലയിൽ നിന്നും 149 പേർക്കും,മലപ്പുറം ജില്ലയിൽ 143 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നും 123 പേർക്കും,എറണാകുളം ജില്ലയിൽ നിന്നും 82 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നും 61 പേർക്കും(ഒരാൾ മരണമടഞ്ഞു), വയനാട് ജില്ലയിൽ നിന്നും 55 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നും 39 പേർക്കും, കോട്ടയം ജില്ലയിൽ നിന്നും 37 പേർക്കും, കൊല്ലം ജില്ലയിൽ നിന്നും 36 പേർക്കും, തൃശൂർ ജില്ലയിൽ നിന്നും 33 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നും 23 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നും 13 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ആഗസ്റ്റ് 2ന് മരണമടഞ്ഞ കണ്ണൂര്‍ സ്വദേശി സജിത്ത് (40), ആഗസ്റ്റ് 3ന് മരണമടഞ്ഞ മലപ്പുറം സ്വദേശി ഇമ്പിച്ചികോയ (68), തിരുവനന്തപുരം ഉച്ചക്കട സ്വദേശി ഗോപകുമാര്‍ (60), ആഗസ്റ്റ് 5ന് മരണമടഞ്ഞ എറണാകുളം സ്വദേശി പി.ജി. ബാബു (60), ആഗസ്റ്റ് 6ന് മരണമടഞ്ഞ ആലപ്പുഴ ചേര്‍ത്തല സ്വദേശി സുധീര്‍ (63), എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 102 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 94 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 73 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 281 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 163 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 125 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 121 പേര്‍ക്കും, എറണാകുളം ജില്ലയിലെ 73 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 67 പേര്‍ക്കും, വയനാട് ജില്ലയിലെ 49 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 48 പേര്‍ക്കും, കോട്ടയം ജില്ലയിലെ 35 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 28 പേര്‍ക്കും, കൊല്ലം ജില്ലയിലെ 26 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 22 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 9 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 6, എറണാകുളം ജില്ലയിലെ 4, കണ്ണൂര്‍ ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, വയനാട്, തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
തൃശൂര്‍ ജില്ലയിലെ ഒരു കെ.എസ്.ഇ. ജീവനക്കാരനും രോഗം ബാധിച്ചു.
രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 814 പേരുടെപരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്.തിരുവനന്തപുരം ജില്ലയിൽ നിന്നും 150 പേരുടെയും, കാസറഗോഡ് ജില്ലയിൽ നിന്നും 123 പേരുടെയും,കോട്ടയം ജില്ലയിൽ നിന്നും 71 പേരുടെയും,ആലപ്പുഴ ജില്ലയിൽ നിന്നും 70 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നും 60 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നും 57 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നും 50 പേരുടെയും,മലപ്പുറം ജില്ലയിൽ നിന്നും 40 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നും 36 പേരുടെയും, വയനാട് ജില്ലയിൽ നിന്നും 34 പേരുടെയും, പാലക്കാട് ജില്ലയിൽ 33 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നും 32 പേരുടെയും, എറണാകുളം, കണ്ണൂർ ജില്ലകളിൽ നിന്നും 29 പേരുടെവീതവുംപരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. നിലവിൽ12411പേർ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്.