മലക്കംമറിഞ്ഞ് വീണ്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും റിപ്പോര്‍ട്ട് നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡം അംഗം കെ.പി.ശങ്കരദാസ് ആണ് വ്യക്തമാക്കിയത്.

യുവതി പ്രവേശന വിധി വന്നതിന്ന് തൊട്ടുപിന്നാലെ ബോര്‍ഡ് പുന:പരിശോധന ഹര്‍ജി നല്‍കുമെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിമായുള്ള കൂടിക്കാഴ്ച്ചക്കുശേഷം ഈ നിലപാട് മാറ്റി. തുടര്‍ന്ന് ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും നിലപാടുകള്‍ക്കെതിരെ വിശ്വാസികളുടെ ഭാഗത്തു നിന്നും പ്രതിഷേധം ശക്തമായപ്പോള്‍ ഹൈക്കോടതിയും സുപ്രീം കോടതിയിലും തല്‍സ്ഥിതി ചൂണ്ടി കാണിച്ചു കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ബോര്‍ഡ് വ്യക്തമാക്കി. മാത്രമല്ല ഇതിനായി മനു അഭിഷേക് സിംഗ്വിയെ ചുമതലപ്പെടുത്തുമെന്നും പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ കടുത്ത നിലപാടുകളെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡിന്റെയും പിന്മാറ്റം.

Leave a Reply

Your email address will not be published. Required fields are marked *