രണ്ടാം വിമാനവും നെടുമ്പാശേരിയിൽ എത്തി
കൊച്ചി: ബഹ്റൈനിൽ നിന്നുള്ള പ്രവാസികളും നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തി. 30 ഗർഭിണികളടക്കം 177 യാത്രക്കാരും അഞ്ച് കൈക്കുഞ്ഞുങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. 74 പുരുഷൻമാരും 15 ആൺകുട്ടികളും 78 വനിതകളും 10 പെൺകുട്ടികളുമടങ്ങുന്ന സംഘമായിരുന്നു യാത്രക്കാർ.
എറണാകുളം ജില്ലക്കാരായ 35 പേരാണ് ബഹ്റൈൻ–കൊച്ചി വിമാനത്തിൽ ഉണ്ടായിരുന്നത്. തൃശൂരിൽ നിന്ന് 37, കോട്ടയം 23, ആലപ്പുഴ 14, ബെംഗളുരു 3, ഇടുക്കി 7, കണ്ണൂർ 2, കാസർകോട്, മധുര, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് 1 വീതം, കൊല്ലം 10, കോഴിക്കോട് 4, മലപ്പുറം 5, പാലക്കാട് 15, പത്തനംതിട്ട 19 എന്നിങ്ങനെയായിരുന്നു യാത്രക്കാർ.
ഇവരിൽ അടിയന്തര ചികിത്സാർഥം നാട്ടിലേയ്ക്കു വരണമെന്നാവശ്യപ്പെട്ട് എത്തുന്നത് നാലു പേരാണ്. സന്ദർശക വീസയിൽ പോയവരാണ് രണ്ടു പേർ. അടിയന്തര ചികിത്സയ്ക്ക് എത്തുന്നവരെ ആശുപത്രിയിലേയ്ക്കും ഗർഭിണികളെയും പ്രായമായവരെയും കുട്ടികളെയും വീടുകളിലേയ്ക്കും ബാക്കിയുള്ളവരെ എറണാകുളത്തും വിവിധ കേന്ദ്രങ്ങളിലും സജ്ജമാക്കിയ ക്വാറന്റീൻ കേന്ദ്രങ്ങളിലേയ്ക്കും അയക്കും