കോവിഡ്‌ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍  പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി: കോവിഡ്‌ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍  പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പുറപ്പെടുവിച്ചു. നേരിയ രോഗലക്ഷണം ഉള്ളവരില്‍ മൂന്ന് ദിവസം പനി ഇല്ലെങ്കില്‍ പത്തുദിവസത്തിന് ശേഷവും രോഗലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കില്‍ ടെസ്റ്റ് ചെയ്യാതെയും ഡിസ്‍ചാര്‍ജ് ചെയ്യാം. പക്ഷേ, ഇവര്‍ വീട്ടിലെത്തി ഏഴ് ദിവസം സമ്ബര്‍ക്കവിലക്കില്‍ നിര്‍ബന്ധമായും കഴിയണം.
രോഗ തീവ്രത കുറഞ്ഞ വിഭാഗത്തിലുള്ളവരുടെ പനി മൂന്ന് ദിവസത്തിനുള്ളില്‍ മാറുകയും ഓക്സിജന്‍സാച്ചുറേഷന്‍ 95 ശതമാനത്തിന് മുകളില്‍ നില്‍ക്കുകയും ചെയ്താല്‍ 10 ദിവസത്തിന് ശേഷം ഡിസ്‍ചാര്‍ജ് ചെയ്യാം. ഇവരും ഏഴ് ദിവസത്തെ സമ്ബര്‍ക്കവിലക്ക് പാലിക്കണം. മൂന്ന് ദിവസത്തിനുള്ളില്‍ പനി മാറാതിരിക്കുകയും ഓക്സിജന്‍ തെറാപ്പി തുടരുകയും ചെയ്യണമെങ്കില്‍ ഡിസ്‍ചാര്‍ജ് നീളും. കോവിഡ്‌
ലക്ഷണങ്ങള്‍ പൂര്‍ണമായി മാറിയശേഷമായിരിക്കും ഇവരെ ഡിസ്ചാര്‍ജ് ചെയ്യുക. തീവ്രത കൂടിയവരെ പി.സി.ആര്‍ ടെസ്റ്റിന്റെ ഫലം നെഗറ്റീവ് ആയതിന് ശേഷം മാത്രം ഡിസ്‍ചാര്‍ജ് ചെയ്യണം.

ഗുരുതരമായി രോഗം ബാധിച്ചവര്‍ക്ക് മാത്രം ഡിസ്‍ചാര്‍ജിന് മുമ്ബ് ടെസ്റ്റ് മതിയെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *