സര്‍ക്കാര്‍ ഓഫിസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതിന് മാര്‍ഗനിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സര്‍ക്കാര്‍ ഓഫിസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതിന് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. റെഡ്സോണ്‍ ജില്ലകളിലെയും സംസ്ഥാനത്തെ വിവിധ ഹോട്ട്സ്പോട്ടുകളിലെയും ഓഫിസുകളില്‍ അതത് ജില്ലകളിലെ കുറച്ച്‌ ജീവനക്കാരെ ഉപയോഗിച്ച്‌ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ക്രമീകരണം ഏര്‍പ്പെടുത്തണം.

കോവിഡ് നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ ഓഫിസുകളും സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കണമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി എല്ലാ സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍ക്കും അയച്ച മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

റെഡ്സ്പോട്ട്, ഹോട്ട്സ്പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ എ, ബി വിഭാഗത്തിലെ ജീവനക്കാര്‍ ഹാജരാകണം. ഇവിടങ്ങളില്‍ ഗ്രൂപ്പ് സി, ഡി വിഭാഗത്തിലെ 33ശതമാനം ജീവനക്കാരും ഹാജരാകണം. ബാക്കിയുള്ള ജീവനക്കാള്‍ വര്‍ക്ക് ഫ്രം ഹോം സ്വീകരിക്കണം. 

പൊതുഗതാഗതമില്ലാത്തതിനാല്‍ അതത് ജില്ലകളിലെ ജീവനക്കാരുള്ള ഡ്യൂട്ടി ചാര്‍ട്ട് തയാറാക്കണം. അതത് ജില്ലകളില്‍ ജീവനക്കാര്‍ ഇല്ലെങ്കില്‍ തൊട്ടടുത്ത ജില്ലകളിലെ ജീവനക്കാര്‍ ഹാജരാകണം. മറ്റു ജില്ലകളിലെ ജീവനക്കാര്‍ക്ക് യാത്രാപാസ് അനുവദിക്കും.

ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍ ഗുരുതര രോഗമുള്ളവര്‍ എന്നിവരെ പരമാവധി ഒഴിവാക്കണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ‘ബ്രേക്ക് ദ ചെയിന്‍’ പരിപാടിയുടെ നടപടിക്രമങ്ങള്‍ തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഓഫിസ് മേധാവികള്‍ ഉറപ്പുവരുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *