കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവില്ല

തിരുവനന്തപുരം: കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് മൂന്നുവരെയാണ് ഈ ജില്ലകളെ റെഡ്സോണുകളായി തിരിച്ചിരിക്കുന്നത്. ജനങ്ങള്‍ ഇത് മനസിലാക്കി സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് കണ്ണൂര്‍‌ ജില്ലയിലാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി. മറ്റ് ജില്ലകളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ കണ്ണൂരിനും ബാധകമാണെന്ന് ധരിച്ച്‌ നിരവധി പേര്‍‌ റോഡില്‍ ഇറങ്ങുന്ന കാഴ്ചയുണ്ടായി. എന്നാല്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തും. ഹോട്സ്പോട്ട് പ്രദേശങ്ങള്‍ പൂര്‍ണമായി സീല്‍ ചെയ്തു. പോലീസ് അനുവദിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ മാത്രം തുറക്കാം. അവശ്യവസ്തുക്കള്‍ ഹോം ഡെലിവറി ചെയ്യും. ജില്ലയില്‍ റോഡിലിറങ്ങുന്ന ഓരോരുത്തരും ഒരു പോലീസ് പരിശോധനയ്ക്കു വിധേയമാകുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *