മുംബൈയിൽ കോവിഡ് രോഗം ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം 57 ആയി
മുംബൈ: രണ്ടു മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ നഴ്സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയില്‍ മൂന്ന് ആശുപത്രികളിലായി രോഗം ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം 57 ആയി.
നഴ്സുമാര്‍ക്കിടയില്‍ കോവിഡ് പടരുന്നത് മഹാരാഷ്ട്രയുടെ ആരോഗ്യമേഖലയെ കനത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മുംൈബയില്‍ ഇതുവരെ 65 പേര്‍ മരിച്ചു. ഇന്നലെ മാത്രം മുംബൈയിൽ ഒൻപത് പേർക്കു ജീവൻ നഷ്ടമായി. ഇന്നലെ 79 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 775 ആയി ഉയർന്നു.