കമ്മ്യൂണിറ്റി കിച്ചൻ: അർഹരെ സഹായിക്കുന്നതിന് ശ്രദ്ധപുലർത്തണം

കമ്യൂണിറ്റി കിച്ചനിലൂടെ നൽകുന്ന ഭക്ഷണം അർഹരായവർക്കാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ഇക്കാര്യത്തിൽ മാർഗ്ഗ നിർദ്ദേശം നൽകി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഒട്ടും സ്വയംപര്യാപ്തരല്ലാത്ത ആളുകളെ സഹായിക്കാനുദ്ദേശിച്ചാണ് കമ്യൂണിറ്റി കിച്ചനുകൾക്ക് രൂപം നൽകിയത്. കൂടുതൽ ആളുകൾക്കു നൽകുന്നതിലല്ല ഏറ്റവും അർഹരെ സഹായിക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ എം.എൽ.എ.മാരും മുഖ്യമന്ത്രിയുമായി കളക്ടറേറ്റിൽ നടത്തിയ വീഡിയോ കോൺഫറൻസിനു ശേഷം ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിഥി തൊഴിലാളികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. അവരുടെ രീതികൾക്കനുസരിച്ചുള്ള ഭക്ഷണം നൽകാൻ ശ്രമിക്കുന്നു. 541 ക്യാമ്പുകളിലായി 14, 277 അതിഥി തൊഴിലാളികളാണുള്ളത്.  ജില്ലയിൽ ആരോഗ്യ വകുപ്പ് ജീവനക്കാർ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

റാപ്പിഡ് ടെസ്റ്റ് ആരംഭിച്ചു

കോവിഡ് 19 പരിശോധിക്കുന്നതിന്നുള്ള റാപ്പിഡ് ടെസ്റ്റ് ജില്ലയിൽ ആരംഭിച്ചു. ഐ.എം.ജിയിൽ 41 പേരുടേയും മാർ ഇവാനിയോസിൽ 100 പേരുടെയും യൂണിവേഴ്‌സിറ്റി, വിമൻസ് ഹോസ്റ്റൽ എന്നിവിടങ്ങളിൽ 30 പേരുടെയും സ്രവം ശേഖരിച്ചു. ഇതിൽ ഐ.എം.ജിയിൽ വച്ച് 32 പോത്തൻകോട് സ്വദേശികളുടെ സ്രവം പരിശോധനക്കെടുത്തു. ലാബിൽ വച്ചാകും റാപ്പിഡ് ടെസ്റ്റ് നടത്തുക. പോത്തൻകോട് നിന്ന് പരിശോധനക്കയച്ച 97 പേരുടെ ഫലവും നെഗറ്റീവാണ്. നിസാമുദ്ദീനിൽ നിന്ന് ജില്ലയിലെത്തിയ 11 പേരിൽ ഒമ്പതുപേരുടെ പരിശോധനാ ഫലവും നെഗറ്റീവ്.

കോവിഡ്-19 സ്ഥിതി വിവരം ഇന്ന് (04.04.2020)

*ഇന്ന് തിരുവനന്തപുരം ജില്ലയിൽ പുതുതായി  289 പേർ  രോഗനിരീക്ഷണത്തിലായി.
ഇന്ന് 938 പേർ 28 ദിവസ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

* ജില്ലയിൽ  16689 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗ ലക്ഷണങ്ങളുമായി 30 പേരെ പ്രവേശിപ്പിച്ചു  17പേരെ ഡിസ്ചാർജ് ചെയ്തു.

*മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം സ്വദേശി സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് ഡിസ്ചാർജ് ആയി . 28 ദിവസത്തെ നിരീക്ഷണ കാലാവധി പൂർത്തിയാകുന്നതുവരെ അദ്ദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും

* തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 45 പേരും ജനറൽ ആശുപത്രിയിൽ 23 പേരും പേരൂർക്കട  മാതൃകാ ആശുപത്രിയിൽ 8 പേരും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ   രണ്ട് പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒരാളും എസ്.എ.റ്റി ആശുപത്രിയിൽ 8 പേരും കിംസ് ആശുപത്രിയിൽ  7 പേരും ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ 7 പേരും ഉൾപ്പെടെ 101 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

* ഇന്ന്  പോസിറ്റീവ് കേസുകളില്ല. ഇന്ന് 93 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ആകെ അയച്ച 1995 സാമ്പിളുകളിൽ 1712 പരിശോധനാഫലം ഇതു വരെ ലഭിച്ചു. ഇന്ന് ലഭിച്ച 172 പരിശോധനാഫലവും നെഗറ്റീവാണ്.

* കരുതൽ നിരീക്ഷണത്തിനായി യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലിൽ 86 പേരെയും വിമൻസ് ഹോസ്റ്റലിൽ 42 പേരെയും ഐ എം ജി ഹോസ്റ്റലിൽ 45 പേരെയും വേളി സമേതി ഹോസ്റ്റലിൽ 19 പേരെയും മൺവിള കോ ഓപറേറ്റീവ്  ട്രെയിനിംഗ് ഇൻസ്റ്റിസ്റ്റ്യൂട്ടിൽ 13 പേരെയും മാർ ഇവാനിയോസ് ഹോസ്റ്റലിൽ 173 പേരെയും വിഴിഞ്ഞം സെൻറ് മേരീസ് സ്‌കൂളിൽ 103 പേരെയും പൊഴിയൂർ എൽ.പി.സ്‌കൂളിൽ 72 പേരെയും  പൊഴിയൂർ  സെന്റ് മാതാ സ്‌കൂളിൽ 73 പേരെയും നിംസ് ഹോസ്റ്റലിൽ 27 പേരെയും  കരുതൽ നിരീക്ഷണത്തിൽ താമസിപ്പിച്ചിട്ടുണ്ട്. കരുതൽ കേന്ദ്രങ്ങളിൽ ആകെ 653 പേർ നിരീക്ഷണത്തിലുണ്ട്

* അമരവിള, കോഴിവിള,ഇഞ്ചിവിള,ആറുകാണി,വെള്ളറട,നെട്ട,കാരക്കോണം-കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പിൽ, മടത്തറഎന്നിവിടങ്ങളിലായി  3276 വാഹനങ്ങളിലെ  5377 യാത്രക്കാരെ  സ്‌ക്രീനിംഗ് നടത്തി.
*കളക്ടറേറ്റ് കൺട്‌റോൾ റൂമിൽ 292 കാളുകളും ദിശ കാൾ സെന്ററിൽ 194 കാളുകളുമാണ് ഇന്ന്
എത്തിയത്.
* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 13 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 705 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് . ഇതുവരെ  11994 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്
* ഫിസിഷ്യൻ, പൾമൊണോളജിസ്റ്റ്, അനസ്തറ്റിസ്റ്റ് എന്നിവർക്ക് ഇന്റൻസീവ്  കെയർ മാനേജ്‌മെൻറ് പരിശീലനം ജനറൽ ആശുപത്രിയിൽ  നൽകി . മെസിക്കൽ കോളേജ് ആശുപത്രിയിൽ കൊറോണ മാനേജ്‌മെന്റ്, ഐ.സി.യു മാനേജ്‌മെന്റ് എന്നിവയിൽ ഡോക്ടർമാർക്കും പാരാമെഡിക്കൽ സ്റ്റാഫിനും പരിശീലനം നൽകി.

*ഫീൽഡ് തല സർവൈലൻസിന്റെ ഭാഗമായി ഇന്ന് 15028 പേരെ വീടുകളിൽ എത്തി ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും ആവശ്യമായ ബോധവത്കരണം നടത്തുകയും ചെയ്തു.

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -17443

2.വീടുകളിൽ നിരീക്ഷണ ത്തിൽ ഉള്ളവരുടെ എണ്ണം -16689

3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -101

4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം – 289

വിദേശത്ത് നിന്നെത്തിയവരും അവരുമായി നേരിട്ട് ഇടപഴകിയിട്ടുള്ളവരും നിർബന്ധമായും വീടുകളിൽ ക്വാറൻറൈനിൽ കഴിയണം. ഇവർക്ക് പനി,ചുമ,തുമ്മൽ,ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന്  കളക്ടറേറ്റ് കൺട്രോൾ റൂമിലെ  ടോൾ ഫ്രീ നമ്പരായ 1077 ലേക്കോ ദിശ 1056 ലേക്ക് അറിയിക്കുകയും അവരുടെ നിർദ്ദേശപ്രകാരം മാത്രം ആശുപത്രിയിലേക്ക് പോകുകയും വേണം.

കോവിഡ് 19 മായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിൽ മാനസിക പ്രയാസങ്ങൾ നേരിട്ടാൽ 9846854844 എന്ന നമ്പരിലേക്ക് വിളിക്കാവുന്നതാണ്. കൗൺസലിംഗ് സേവനത്തിനായി രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ വിളിക്കാവുന്നതാണ്. സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക, രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക,കണ്ണ്,മൂക്ക്,വായ എന്നിവിടങ്ങളിൽ അനാവശ്യമായി സ്പർശിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ പാലിക്കുന്നത് രോഗം പകരുന്നത് തടയുവാൻ സഹായിക്കും. രോഗലക്ഷണങ്ങളുള്ളവർ പ്രായമായവർ, ഗർഭിണികൾ, ചെറിയ കുട്ടികൾ, മറ്റ് അസുഖങ്ങളുളളവർ എന്നിവരുമായി ഇടപഴകരുത്.

വിദേശത്ത് നിന്ന് എത്തിയവരോ അവരോട് സമ്പർക്കമുണ്ടായിട്ടുള്ളവരോ പൊതുസ്ഥലങ്ങളിൽ എത്തിയാൽ 9188610100 എന്ന വാട്‌സ് ആപ്പ് നമ്പരിലേക്ക് വിളിക്കുകയോ ഫോട്ടോ എടുത്ത് അയയ്ക്കുകയോ ചെയ്യാം.
മദ്യപാന ആസക്തിയുള്ളവർ  വിടുതൽ ലക്ഷണങ്ങൾ കാണിച്ചാൽ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *