കൊറോണ: ജില്ലയിൽ ജാഗ്രതയോടെ നടപടികൾ

ജനറൽ ആശുപത്റി, മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലെ ഐസൊലേഷൻ സൗകര്യം കൂടാതെ ജില്ലാ,താലൂക്ക് ആശുപത്റികൾ,സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കൂടി മുൻകരുതൽ എന്ന നിലയിൽ ഐസൊലേഷൻ വാർഡുകളും റൂമുകളും തയാറാക്കുവാൻ ആശുപത്രി സൂപ്റണ്ടുമാർക്കും മെഡിക്കൽ ഓഫീസർമാർക്കും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.സ്വകാര്യ ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ഐ.എം.എ ഭാരവാഹികളുടെയും സ്വകാര്യ ആശുപത്രി  മാനേജ്മെന്റ് പ്റതിനിധികളുടെയും യോഗം നടത്തി.കൂടുതൽ ഐസൊലേഷൻ വാർഡുകൾ,റൂമുകൾ,ഐ.സി.യുകൾ,വെൻറിലേറ്ററുകൾ എന്നിവ വിട്ട് നൽകാമെന്ന് അവർ യോഗത്തിൽ അറിയിച്ചു.ആംബുലൻസ് ഓണേഴ്സ് & ഡ്റൈവേഴ്സ് അസോസിയേഷൻ ആംബുലൻസുകളുടെ സേവനം വിട്ട് നൽകുമെന്ന് യോഗത്തിൽ അറിയിച്ചു.സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഹൗസ് സർജൻമാരുടെയും പി.ജി.വിദ്യാർത്ഥികളുടെയും സേവനം രോഗനിരീക്ഷണ പ്റവർത്തനങ്ങളിൽ ഉപയോഗിക്കുവാൻ യോഗം തീരുമാനിച്ചു
ഇന്ന് ജില്ലയിൽ പുതുതായി 35 പേർ രോഗ നിരീക്ഷണത്തിലായി.
ജില്ലയിൽ ഇതുവരെ 794 പേരെയാണ്  സ്ക്റീനിംഗിന് വിധേയരാക്കിയത് ജില്ലയിൽ 135 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജനറൽ ആശുപത്റി ഐസൊലേഷൻ വാർഡിൽ ഇന്ന്  7 പേരും മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ ആറ് പേരും നിരീക്ഷണത്തിലുണ്ട്. പരിശോധനയ്ക്കായി അയച്ച 190 സാമ്പിളുകളിൽ 121 പരിശോധനാഫലം ലഭിച്ചു,  എല്ലാ റിസൽട്ടുകളും നെഗറ്റീവാണ്. 69 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ഇന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 1903 യാത്രക്കാരെയും  സ്ക്രീനിംഗിന് വിധേയരാക്കി.രോഗലക്ഷണങ്ങളുണ്ടായിരുന്ന പത്ത് പേരെ റഫർ ചെയ്തു.  ഡൊമസ്റ്റിക് എയർപോർട്ടിൽ 124 പേരെ സ്ക്രീൻ ചെയ്തു
 കളക്ടറേറ്റ് കൺട്റോൾ റൂമിൽ 120 കാളുകളാണ് ഇന്ന് എത്തിയത്. ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ കൂടിയും ബോധവത്കരണം നൽകി വരുന്നു.മാനസിക പിന്തുണ ആവശ്യമായ 32 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് മാനസിക പിന്തുണ ആവശ്യമുണ്ടായിരുന്ന ആറ് പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. ഇതുവരെ 582 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്.
1.രോഗബാധിത രാജ്യങ്ങളിൽ നിന്നും ജില്ലയിൽ എത്തിയവരുടെ എണ്ണം – 794
2.വീടുകളിൽ നിരീക്ഷണ ത്തിൽ ഉള്ളവരുടെ എണ്ണം _135
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളി വരുടെ എണ്ണം – 13
4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -35
കേരള സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം
തുമ്മൽ,ചുമ,തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ പൊതുസ്ഥലങ്ങളിൽ പോകുന്നത് പരമാവധി ഒഴിവാക്കണം.പ്റത്യേകിച്ച് വിദേശരാജ്യങ്ങൾ, രോഗബാധിത പ്റദേശങ്ങൾ എന്നിവിടങ്ങൾ സന്ദർശിച്ചിട്ടുള്ളവർ കർശനമായും ആഘോഷങ്ങളും പൊതുപരിപാടികളും ഒഴിവാക്കേണ്ടതാണ്.വിദേശത്ത് നിന്നെത്തിയവർക്കോ അവരുമായി നേരിട്ട് ഇടപഴകിയിട്ടുള്ളവർക്കോ  പനി,ചുമ,തുമ്മൽ,ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ദിശ 0471 2552056 എന്ന നമ്പരിലേക്കോ കളക്ടറേറ്റ് കൺട്രോൾ റൂമിലെ 0471 2730045, 2730067 എന്ന നമ്പരുകളിലേക്ക് അറിയിക്കുകയും അവിടെ നിന്നും നൽകുന്ന നിർദ്ദേശപ്രകാരം ആശുപത്രിയിലേക്ക് പോകുകയും വേണം.പൊതുവാഹനങ്ങൾ യാത്രയ്ക്കായി ഉപയോഗിക്കരുത്.
സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക,സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക,രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക,കണ്ണ്,മൂക്ക്,വായ എന്നിവിടങ്ങളിൽ അനാവശ്യമായി സ്പർശിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ പാലിക്കുന്നത് രോഗം പകരുന്നത് തടയുവാൻ സഹായിക്കും.
മാസ്ക് എല്ലാവരും ഉപയോഗിക്കേണ്ടതില്ല.രോഗലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും മാസ്ക് നിർബന്ധമായും ധരിക്കണം.അല്ലാത്തവർ മാസ്ക് ധരിക്കേണ്ട കാര്യമില്ല. തൂവാല ത്റികോണാകൃതിയിൽ മടക്കി മൂക്കും വായും മറയുന്ന തരത്തിൽ കെട്ടിയാലും ആവശ്യമായ സംരക്ഷണം ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *