നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും, കോണ്‍ഗ്രസിനും കനത്ത തിരിച്ചടി

ന്യൂ ഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും, കോണ്‍ഗ്രസിനും കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരമുറപ്പിച്ചത്. വോട്ടിങ് ശതമാനം ഉയര്‍ന്നെങ്കിലും പ്രതീക്ഷിച്ച സീറ്റുകള്‍ നേടാന്‍ ബിജെപിക്കുമായില്ല.  പരാജയഭീതിയേത്തുടര്‍ന്ന് ഹനുമാന്‍ സ്തോത്രങ്ങള്‍ ചൊല്ലുകയാണെന്ന ബിജെപിയുടെ പരിഹാസം ബിജെപിക്ക് തന്നെ തിരിച്ചടി നല്‍കിയിരിക്കുകയാണ്.

ഡല്‍ഹിയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ചവെച്ചത്. ആം ആദ്മി പാര്‍ട്ടിയുടെ ഭരണനേട്ടങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തിരിച്ചടിയായത്. ഡെല്‍ഹിയിലെ കെണികളില്‍ വീണില്ല എന്നിടത്താണ് അരവിന്ദ് കെജ്‌രിവാളിന്റെ വിജയം. 2015 ല്‍ 9.65 ശതമാനം വോട്ട് പാര്‍ട്ടി നേടിയെങ്കില്‍ ഇത്തവണ അത് 5 ശതമാനത്തില്‍ താഴെയാണ് നേടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *