റഷ്യന്‍ പ്രസിഡന്റ്‌ ഭരണഘടന പരിഷ്കാരം പ്രഖ്യാപിച്ചു; പ്രധാനമന്ത്രി രാജിവെച്ചു

മോസ്കോ: പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ ഭരണഘടന പരിഷ്കാരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വ്യദെവ് രാജിവെച്ചു. പുടിന് രാജിക്കത്ത് സമര്‍പ്പിച്ചതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ലക്ഷ്യങ്ങള്‍ നേടുന്നതില്‍ മന്ത്രിസഭ പരാജയപ്പെട്ടതായി വ്യക്തമാക്കിയ പുടിന്‍, മെദ്വ്യദെവിന് നന്ദി പറഞ്ഞു. പ്രസിഡന്‍ഷ്യന്‍ സെക്യൂരിറ്റി കൗണ്‍സിലിെന്‍റ ഉപമേധാവിയായി മെദ്വ്യദെവിനെ നിയമിച്ചു.

പുതിയ മന്ത്രിസഭ പ്രഖ്യാപിക്കും വരെ മന്ത്രിമാരോട് തുടരാനും പ്രസിഡന്‍റ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പാര്‍ലമെന്‍റിന് കൂടുതല്‍ അധികാരം നല്‍കുന്ന രീതിയിലാണ് പരിഷ്കാരം നടപ്പാക്കുക. പ്രധാനമന്ത്രിയെയും മന്ത്രിമാരെയും തെരഞ്ഞെടുക്കാനുള്ള അധികാരവും പാര്‍ലമെന്‍റിന് കൈമാറും.

നിലവില്‍ പ്രസിഡന്‍റിനാണ് ഇതിനുള്ള അധികാരം. അതേസമയം, പാര്‍ലമെന്‍ററി രീതിയിലേക്ക് മാറിയാല്‍ റഷ്യ സുസ്ഥിരമാകില്ലെന്നും പുടിന്‍ പറഞ്ഞു. പുടിെന്‍റ അടുത്ത അനുയായിയായ മെദ്വ്യദെവ് 2012 മുതല്‍ പ്രധാനമന്ത്രിപദത്തില്‍ തുടരുകയായിരുന്നു. 2008-12 കാലയളവില്‍ റഷ്യന്‍ പ്രസിഡന്‍റുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *