മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനിയുടെ മരണം; ആത്മഹത്യാകുറിപ്പ് സ്ഥിരീകരിച്ച് ഫൊറന്‍സിക് റിപ്പോര്‍ട്ട്

ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യാ കുറിപ്പ് സ്ഥിരീകരിച്ച് ഫൊറന്‍സിക് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണിലെ കുറിപ്പ് ഫാത്തിമ മരിക്കുന്നതിന് തൊട്ടു മുന്‍പ് എഴുതിയതാണെന്ന് പരിശോധനയില്‍ തെളിഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഫാത്തിമയുടെ മൊബൈല്‍ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഫൊറന്‍സിക് വിഭാഗം പരിശോധിച്ചത്. തന്റെ മരണത്തിന് ഉത്തരവാദി സുദര്‍ശന്‍ പത്മനാഭന്‍ എന്ന അധ്യാപകനാണെന്ന കുറിപ്പ് മൊബൈല്‍ ഫോണിന്റെ സ്‌ക്രീന്‍ സേവറായാണ് ഫാത്തിമ വച്ചിരുന്നത്. മരിക്കുന്നതിന് തൊട്ടു മുന്‍പാണ് ഇത് എഴുതിയത്. മരണത്തിന് ശേഷം ഇതില്‍ എഡിറ്റിംഗ് നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫോറന്‍സിക് റിപ്പോര്‍ട്ട് ചൊവ്വാഴ്ച മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. കോടതി ഇത് അന്വേഷണ സംഘത്തിന് കൈമാറും. ലാപ്‌ടോപ്പും ടാബ്‌ലെറ്റും പരിശോധിക്കുന്നതിന്റെ ഫലം കൂടി വരാനുണ്ട്. ആരോപണ വിധേയരായ അധ്യാപകരെ പോലീസ് വീണ്ടും ചോദ്യം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *