നടിയെ ആക്രമിച്ച കേസില്‍ ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണം: സുപ്രീംകോടതി
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസില്‍ ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി.
ദൃശ്യങ്ങള്‍ കാണാന്‍ ദിലീപിന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം. അഭിഭാഷകന്റെയും ഐടി വിദഗ്ധന്റെയും സാന്നിധ്യത്തില്‍ പരിശോധനയാവാം. ദൃശ്യങ്ങള്‍ കാണാനുള്ള ശ്രമം വിചാരണ ദീര്‍ഘിപ്പിക്കാനാവരുതെന്നും കോടതി. ദൃശ്യങ്ങൾ പരിശോധിക്കുന്നതിനുള്ള വ്യവസ്ഥകളും കോടതി പുറപ്പെടുവിച്ചു. ദൃശ്യങ്ങൾ നൽകുന്ന കാര്യത്തിൽ തീർപ്പായതോടെ കേസില്‍ നിര്‍ത്തിവച്ചിരുന്ന വിചാരണ നാളെ തുടങ്ങും.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പ്രതി ദിലീപിന് നൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ പരിശോധിക്കാനും കേന്ദ്ര ഫൊറന്‍സിക് ലാബ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ വിദഗ്ധാഭിപ്രായം തേടാനും ദിലീപിന് അനുമതി നല്‍കി. നടിയെ ആക്രമിച്ച കേസിൽ ദീർഘകാലമായി നിലനിൽക്കുന്ന തർക്കത്തിന് സുപ്രീംകോടതി തീർപ്പ് കൽപ്പിച്ചു. ദൃശ്യങ്ങളുടെ പകർപ്പ് പ്രതി ദിലീപിന് നൽകേണ്ടതില്ല. ദൃശ്യങ്ങൾ പരിശോധിക്കാൻ മാത്രം അവസരം. നീതിയുക്തമായ വിചാരണ പ്രതിക്ക് ഉറപ്പാക്കാൻ വേണ്ടിയാണ് ഇതെന്ന് വിധിയിൽ പറയുന്നു.