പരാജയം സമ്മതിച്ച് ഇമ്രാൻ ഖാൻ
ന്യൂയോർക്ക് : കശ്മീർ വിഷയം രാജ്യാന്തരവൽക്കരിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങൾ പരാജയപ്പെട്ടതായി സമ്മതിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വിഷയത്തിൽ രാജ്യാന്തര സമൂഹത്തിന്റെ സമീപനത്തിൽ നിരാശനാണെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. നരേന്ദ്ര മോദിയിൽ ഇതുവരെ രാജ്യാന്തര സമ്മർദമില്ല. എങ്കിൽ സമ്മർദം ചെലുത്താൻ വിവിധ വേദികളിൽ പാക്കിസ്ഥാൻ ശ്രമിച്ചുകൊണ്ട് ഇരിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ന്യൂയോർക്കിൽ യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ നടത്തിയ വാർത്താസമ്മേളനത്തിലാണ് പാക്ക് പ്രധാനമന്ത്രിയുടെ പ്രതികരണം.ഇന്ത്യയുടെ സാമ്പത്തിക നിലവാരവും ആഗോള പ്രാധാന്യവും കൊണ്ടാണ് കശ്മീരിനെക്കുറിച്ചുള്ള പാകിസ്ഥാന്റെ നിലപാടുകൾ രാജ്യാന്തര വേദികളിൽ അവഗണിക്കപ്പെടുന്നത്. 120 കോടി ജനങ്ങളുടെ വിപണിയായിട്ടാണ് ആളുകൾ ഇന്ത്യയെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി, യുഎന്നിലെ പാക്ക് പ്രതിനിധി മലീഹ ലോധി എന്നിവരും ഇമ്രാൻ ഖാനോടൊപ്പം ഉണ്ടായിരുന്നു.