ഡിസിസി പ്രസിഡന്റായാൽ ആർക്കും എന്തും പറയാമെന്നാണു സ്ഥിതി: അടൂർ പ്രകാശ്
പത്തനംതിട്ട∙ ഡിസിസി പ്രസിഡന്റിനെതിരെ പൊട്ടിത്തെറിച്ച് അടൂർ പ്രകാശ് എംപി. കോന്നിയിൽ ജയിക്കാൻ ഈഴവ സ്ഥാനാർഥി നിർബന്ധമില്ലെന്ന് അടൂർ പ്രകാശ് പറഞ്ഞു. മതേതര പാർട്ടിയായ കോൺഗ്രസ് അങ്ങനെ ചിന്തിക്കില്ല. സീറ്റ് വിവാദത്തിലെ ഉന്നം തനിക്കെതിരെയാണെന്നും അടൂർ പ്രകാശ് അവകാശപ്പെട്ടു. ഡിസിസി പ്രസിഡന്റായാൽ ആർക്കും എന്തും പറയാമെന്നാണു സ്ഥിതി. എനിക്കെതിരായ നീക്കം വർഷങ്ങൾക്കു മുൻപേ തുടങ്ങിയതാണെന്നും അടൂർ പ്രകാശ് പറഞ്ഞു.