പോരാട്ടം കശ്മീരിനെ സംരക്ഷിക്കാനാണ്: പ്രധാനമന്ത്രി
രാജസ്ഥാൻ: പുൽവാമ ഭീകരാക്രമണത്തിന് പാകിസ്ഥാൻ വലിയ വില നൽകേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തിന്റെ ഇരകളാണ് കശ്മീരി ജനത. പോരാട്ടം കശ്മീരിനെ സംരക്ഷിക്കാനാണ്. അത് കശ്മീരി ജനതയ്ക്ക് എതിരെ അല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ ടോങ്കിൽ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദം മൂലം ഏറ്റവുമധികം ദുരിതമനുഭവിച്ചത് കശ്മീരി ജനതയാണ്. രാജ്യം മുഴുവൻ അവർക്ക് പിന്തുണ നൽകുകയാണ് വേണ്ടത്. കശ്മീർ ജനതയെ സംരക്ഷിക്കുക എന്നത് തന്റെ ഉത്തരവാദിത്വമാണ്. കശ്മീരിലെ ഓരോ കുട്ടികളും ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുൽവാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാൻമാർക്ക് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്.