സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷവും കഴിഞ്ഞാല്‍ പൊളിക്കണം

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്നവതരിപ്പിച്ച പൊതു ബജറ്റില്‍ വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് പോളിസിയും. സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവുമാണ് കാലാവധി. തുടര്‍ന്ന് ഇത്തരം വാഹനങ്ങള്‍ ഓട്ടോമേറ്റഡ് ഫിറ്റ്നസ് സെന്‍ററുകളില്‍ പരിശോധനക്ക് വിധേയമാക്കി പൊളിശാലകള്‍ക്ക് കൈമാറും.

പുതിയ നയം നടപ്പാക്കിയാല്‍ വായുമലിനീകരണവും പരിസ്ഥിതി ആഘാതവും കുറക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മലിനീകരണവും എണ്ണ ഇറക്കുമതിയും കുറക്കാന്‍ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *