ശബരിമല: നിയമ നിര്‍മാണത്തിന് സര്‍ക്കാര്‍
ന്യൂഡൽഹി: ശബരിമല ക്ഷേത്രത്തിൽ ഭരണകാര്യങ്ങൾക്കായി പ്രത്യേക നിയമനിർമാണം നടത്തുമെന്നു സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിലാണ് സര്‍ക്കാർ ഇക്കാര്യം അറിയിച്ചത്. ശബരിമലയിലെ വിഷയങ്ങളില്‍ ദേവപ്രശ്നമുൾപ്പെടെയുള്ള കാര്യങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട് പന്തളം രാജ കുടുംബാംഗം ഒരു ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു.
ഈ ഹർജി പരിഗണിക്കവെയാണു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. ഹർജിയിൽ തൽക്കാലം വാദം കേൾക്കേണ്ടതില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ അഭിപ്രായം. ഭരണപരമായ പ്രശ്നം പരിഹരിക്കുന്നതിന് ഒരു പുതിയ നിയമനിർമാണം നടത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
നിലവിൽ തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന് കീഴിലാണ് ശബരിമല ക്ഷേത്രമുള്ളത്. ഇതിൽനിന്നും ക്ഷേത്രത്തെ മാറ്റിക്കൊണ്ട് ക്ഷേത്രത്തിനായി പ്രത്യേക ഭരണസമിതിയെ നിയോഗിക്കും. അതിനായി പ്രത്യേക നിയമനിർമാണം നടത്തുമെന്നാണ് ഇപ്പോൾ സർക്കാർ നിലപാടെടുത്തിരിക്കുന്നത്. സർക്കാരിന്റെ അറിയിപ്പ് മുഖവിലയ്ക്കെടുത്ത് കേസ് മാറ്റിവച്ചു