പഞ്ചാബിൽ പടക്കനിർമാണശാലയിൽ സ്ഫോടനം; 19 മരണം
ചണ്ഡിഗഡ് : പഞ്ചാബിലെ ഗുരുദാസ്പുരിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടു. ഇരുപതു പേർക്ക് പരുക്കേറ്റു. 50 ഓളം പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. ബുധനാഴ്ച വൈകിട്ടു നാലോടെയാണ് ഗുരുദാസ്പൂരിലെ ബറ്റാലയിലുള്ള പടക്കനിർമാണശാലയ്ക്കു തീപിടിച്ചത്. സ്ഫോടനത്തിൽ പടക്കശാല പൂർണമായി കത്തിനശിച്ചു. സമീപത്തുള്ള കെട്ടിടങ്ങൾക്കും വൻ നാശനഷ്ടമുണ്ടായി.
സ്ഥലത്ത് അഗ്നിശമന സേനയെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ജില്ലാ കലക്ടറും പൊലീസ് മേധാവിയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു. സംഭവത്തിൽ ഗുരുദാസ്പൂർ എംപി സണ്ണി ഡിയോൾ ദുഖം രേഖപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ സേനയും പ്രാദേശിക ഭരണകൂടവും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു