വലിയ വേളിയിലും തുമ്പയിലും രൂക്ഷമായ കടലാക്രമണം

തിരുവന്തപുരം: വലിയ വേളി സൗത്ത് ,തുമ്പ തുടങ്ങിയ പ്രദേശത്ത് കടലാക്രമണം രൂക്ഷം.
ഇന്നലെ രാവിലെ ഉണ്ടായ കടലാക്രമണത്തില്‍ പുരയിടങ്ങളും തെങ്ങുകളും കടലെടുത്തു. മൂന്നോ,നാലോ മീറ്റര്‍ കൂടി കടല്‍ കയറിയാല്‍ അനവധി വീടുകള്‍ തകരാവുന്ന അവസ്ഥയിലാണ്. കടലാക്രമണത്തില്‍ നിരവധി ആളുകള്‍ പരിഭ്രാന്തിയിലായിട്ടും,ഇവരെ മാറ്റിപ്പാര്‍പിച്ചിട്ടില്ലെന്ന ആരോപണം ശക്തമാണ്.

കഴിഞ്ഞ പ്രളയത്തില്‍ 270 ഓളം പേരെ രക്ഷപ്പെടുത്തിയ മല്‍സ്യത്തൊഴിലാളിയായ ജോസഫ് മാര്‍ട്ടിന്റെ ബോട്ട് കടലാക്രമണത്തില്‍ തകര്‍ന്നു.തീരത്ത് നിര്‍ത്തിയിട്ടിരുന്ന ബോട്ട് ശക്തമായ തിരയില്‍പ്പെട്ട് തകരുകയായിരുന്നു.

കടലാക്രമണ ഭീഷണിയെ തുടര്‍ന്ന് വലിയവേളി തുമ്പ തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ഒട്ടനവധി കുടുംബങ്ങള്‍ക്ക് വീടുകള്‍ നഷ്ടമായേക്കാവുന്ന അവസ്ഥയിലുമാണ്.എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *