മിര്‍സാപൂരില്‍ പ്രിയങ്ക ഗാന്ധി ധര്‍ണ അവസാനിപ്പിച്ചു
മിർസാപുർ: ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര വെടിവയ്പ്പില്‍ മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിവന്ന ധര്‍ണ അവസാനിപ്പിച്ചു. ബന്ധുക്കളെ കാണാൻ സാധിച്ചതിനാൽ തന്റെ ലക്ഷ്യം നിറവേറിയെന്നു പ്രിയങ്ക പറഞ്ഞു. ഇപ്പോഴും പൊലീസ് തടങ്കലിലാണ്. എന്നാൽ ഭരണകൂടമെന്താണ് പറയുന്നതെന്ന് അറിയില്ല. താൻ മടങ്ങി വരുമെന്നും മിർസാപുരിലെ ഗസ്റ്റ് ഹൗസിനു മുൻപിൽ പ്രിയങ്ക മാധ്യമങ്ങളോടു പറഞ്ഞു.
ഏറെ നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് പ്രിയങ്കാ ഗാന്ധി സോൻഭദ്ര വെടിവയ്പില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. സോൻഭദ്രയിലേക്ക് പോകാൻ പൊലീസ് അനുവദിച്ചില്ലെങ്കിലും, ബന്ധുക്കൾ മിർസാപുരിൽ പ്രിയങ്ക തങ്ങിയ ചുനാര്‍ ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോൾ കാണാൻ അനുമതി നൽകുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദികൾ നെഹ്റുവല്ല, യോഗി സർക്കാരാണെന്നും മരിച്ചവരുടെ കുടുംബത്തിന് കോൺഗ്രസ് 10 ലക്ഷം രൂപ വീതം നൽകുമെന്നും പ്രിയങ്ക അറിയിച്ചു.