വ്യാജരേഖ കേസ്: രണ്ട് വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യം
കൊച്ചി: സിറോ മലബാർ സഭാ മേലധ്യക്ഷൻ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ വ്യാജരേഖ ചമച്ചെന്ന കേസില്‍ രണ്ട് വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഫാദര്‍ പോള്‍ തേലക്കാട്ടിനും ഫാദര്‍ ആന്റണി കല്ലൂക്കാരനുമാണ് ജാമ്യം ലഭിച്ചത്. ഇരുവരേയും കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട കാര്യമില്ലെന്ന് കോടതി വിലയിരുത്തി.
ശനിയാഴ്ചതോറും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഹാജരാകാനും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. വൈദികര്‍ വഞ്ചിക്കാനായി വ്യാജരേഖയുണ്ടാക്കിയതിന് തെളിവില്ലെന്നും ഐപിസി 468ാം വകുപ്പ് അനുശാസിക്കുന്ന തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഫാ. പോൾ തേലക്കാട്ട് ഒന്നും ഫാ.ആന്റണി കല്ലൂക്കാരൻ നാലാം പ്രതിയുമാണ്.