കെവിൻ വധക്കേസിൽ സാക്ഷിക്ക് പ്രതികളുടെ മർദ്ദനം

കോട്ടയം: കെവിൻ വധക്കേസിൽ സാക്ഷിക്ക് പ്രതികളുടെ മർദനം. 37 ആം സാക്ഷി രാജേഷിനെ ആറാം പ്രതി മനു 13 ആം പ്രതി ഷിനു എന്നിവർ ചേർന്നാണ് മർദിച്ചത്. കോടതിയിൽ സാക്ഷി പറയരുതെന്നാവശ്യപ്പെട്ടായിരുന്നു മർദനം. പുനലൂർ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കെവിനെയും അനീഷിന്നെയും തട്ടിക്കൊണ്ട് പോയ കാര്യം 11 പ്രതിയായ ഫസിൽ തന്നോട് പറഞ്ഞിരുന്നുവെന്നും രാജേഷ് കോടതിയിൽ മൊഴി നൽകി

കെവിൻ വധക്കേസിൽ സാക്ഷിവിസ്താരം ഇന്നും തുടരുകയാണ്.  ആറ് സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുന്നത്. കെവിന്‍റെ ജാതി തെളിയിക്കുന്ന രേഖകളുടെ പരിശോധന ഉൾപ്പെടെയാണ് ഇന്ന് നടക്കുന്നത്. ജാതി സർട്ടിഫിക്കറ്റ് നൽകിയ തഹസിൽദാർ കോടതിയിൽ ഹാജരായി മൊഴി നൽകും.

പിന്നോക്ക വിഭാഗത്തിൽ പെട്ട കെവിനെ വിവാഹം ചെയ്താൽ അഭിമാനം നഷ്ടപ്പെടുമെന്ന് പിതാവ് പറഞ്ഞതായി നീനു വിചാരണ കോടതിയിൽ മൊഴി നൽകിയിരുന്നു. ദുരഭിമാനക്കൊല എന്ന പ്രോസിക്യൂഷൻ വാദത്തിന് ബലം നൽകുന്ന രേഖയുടെ ആധികാരികതയിലാണ് തഹസിൽദാർ വ്യക്തത നൽകുക. പുനലൂർ ചാലിയേക്കര സ്വദേശികളും പ്രതികളുടെ സുഹൃത്തുക്കളുമായ അഞ്ച് പേരെ കൂടി ഇന്ന് വിസ്തരിക്കും

Leave a Reply

Your email address will not be published. Required fields are marked *