നാഥുറാം ഗോഡ്സെയെ പ്രകീര്‍ത്തിച്ചതിൽ മാപ്പു പറഞ്ഞ് സാധ്വി പ്രജ്ഞാ സിങ് ഠാക്കൂര്‍

ഭോപാൽ : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയെ പ്രകീര്‍ത്തിച്ചതിൽ മാപ്പു പറഞ്ഞ് ഭോപാലിലെ ബിജെപി സ്ഥാനാര്‍ഥി സാധ്വി പ്രജ്ഞാ സിങ് ഠാക്കൂര്‍. പ്രസ്താവന വിവാദമായതോടെ പ്രജ്ഞ മാപ്പു പറയണമെന്നു ബിജെപി ആവശ്യപ്പെട്ടിരുന്നു. ഗാന്ധിജിയെ അപമാനിച്ചവര്‍ക്കു രാജ്യം മാപ്പു നല്‍കില്ലെന്നു കോണ്‍ഗ്രസ് പ്രതികരിച്ചു.

ഗോഡ്സെയെ ഭീകരവാദി എന്നു വിളിക്കുന്നവര്‍ ആത്മപരിശോധന നടത്തണം. തിരഞ്ഞെടുപ്പില്‍ ഇവര്‍ക്കു തക്കതായ മറുപടി ലഭിക്കും എന്നുമായിരുന്നു പ്രജ്ഞയുടെ വാക്കുകൾ. രാജ്യത്തെ ആദ്യത്തെ ഭീകരവാദി ഗോഡ്സെ ആയിരുന്നുവെന്ന നടൻ കമല്‍ഹാസന്‍റെ പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു പ്രജ്ഞ.

നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയായിരുന്നു, ഇപ്പോഴും ആണ്. എന്നും അങ്ങനെയായിരിക്കും. അദ്ദേഹത്തെ ഭീകരവാദിയെന്നു വിളിക്കുന്നവർ സ്വയം ഉള്ളിലേക്കു നോക്കണമെന്നും തിരഞ്ഞെടുപ്പിൽ ഇതിനുള്ള മറുപടി ലഭിക്കുമെന്നും പ്രജ്ഞ പറഞ്ഞു. 2008ലെ മാലെഗാവ് സ്ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞ ഇപ്പോൾ ജാമ്യത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *